സി.ബി.എസ്.ഇ റാങ്ക് നേടിയ 19കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യ പ്രതിയായ സൈനികൻ അറസ്റ്റിൽ
സിബിഎസ്‌സി പരീക്ഷയില്‍ ഒന്നാമതെത്തിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മുഖ്യപ്രതിയായ സൈനികന്‍ അറസ്റ്റില്‍. സൈനികനായ പങ്കജിനെയും കേസിലെ പ്രതിയായ മനീഷിനെയും കേസ് അന്വേഷിക്കുന്ന ഹരിയാന പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ എവിടെനിന്നാണ് അറസ്റ്റ് ചെയ്തതെന്നു പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കേസിലെ പ്രതികളായ മറ്റു രണ്ടുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഈ മാസം 12ന് മഹേന്ദ്രഗഡിലെ കോച്ചിംഗ് സെന്ററില്‍നിന്നു തിരികെ വരുംവഴിയാണ് പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത്. സിബിഎസ്ഇ പരീക്ഷയില്‍ റാങ്ക് കരസ്ഥമാക്കി രാഷ്ട്രപതിയില്‍ നിന്നു പുരസ്‌കാരം നേടിയ പത്തൊന്‍പതുകാരിയാണ് പീഡനത്തിന് ഇരയായത്. ബോധരഹിത ആകുന്നതുവരെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
കേസിലെ മുഖ്യപ്രതി സൈനികനാണെന്ന് അന്വേഷണസംഘം വെളിപ്പെടുത്തിയിരുന്നു. കേസ് അന്വേഷിക്കുന്നതിനായി ഹരിയാന പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. കേസില്‍ നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയ റിവാരി പോലീസ് മേധാവിയെ സര്‍ക്കാര്‍ സ്ഥലംമാറ്റുകയും ചെയ്തു.
https://www.facebook.com/Malayalivartha