സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും അച്ഛന് മുലായം സിംഗ് യാദവും ഒരേ വേദിയിൽ
സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും അച്ഛന് മുലായം സിംഗ് യാദവും ഒരേ വേദിയിലെത്തി. ന്യൂഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ എസ്പി റാലിയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. വേദി പങ്കിടുക മാത്രമല്ല, സമാജ് വാദി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
മുന്‍ സമാജ് വാദി പാര്‍ട്ടി നേതാവും മുലായത്തിന്റെ സഹോദരനുമായ ശിവ്പാല്‍ യാദവിന് വന്‍ തിരിച്ചടിയായാണ് മുലായത്തിന്റെ നീക്കം വിലയിരുത്തപ്പെടുന്നത്. ശിവ്പാല്‍ യാദവ് അടുത്തിടെ പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. 2019 പൊതുതെരഞ്ഞെടുപ്പില്‍ മുലായം തന്റെ പാര്‍ട്ടിക്കു കീഴില്‍ മത്സരിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മുലായം അഖിലേഷിനൊപ്പം എസ്പി വേദിയില്‍ എത്തിയത്.
അഖിലേഷുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ശിവ്പാല്‍ സമാജ് വാദി സെക്കുലര്‍ മോര്‍ച്ച എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയിലെ 80 സീറ്റുകളിലും സ്ഥാനാര്‍ഥികളെ വിന്യസിക്കാനാണ് ശിവ്പാലിന്റെ നീക്കം. എന്നാല്‍ ഇതുവരെ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിട്ടുമില്ല.
https://www.facebook.com/Malayalivartha