ചിദംബരത്തെ ബോറടിപ്പിക്കാതിരിക്കാൻ ശശി തരൂരിനെ ജയിലിലേക്ക് അയക്കാൻ മോദി; പാക് മാധ്യമ സുഹൃത്തുമായുള്ള ബന്ധവും മാനസിക പീഡനവുമാണ് ശശി തരൂരിന്റെ ഭാര്യ സുനന്ദയുടെ മരണത്തിന് കാരണമായതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ; പി. ചിദംബരത്തിന് ശേഷം ശശിതരൂർ അറസ്റ്റിലായേക്കുമെന്ന് സൂചന
പാക് മാധ്യമ സുഹൃത്തുമായുള്ള ബന്ധവും മാനസിക പീഡനവുമാണ് ശശി തരൂരിന്റെ ഭാര്യ സുനന്ദയുടെ മരണത്തിന് കാരണമായതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ നടത്തിയ പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പി. ചിദംബരത്തിന് ശേഷം ശശിതരൂർ അറസ്റ്റിലായേക്കുമെന്ന് സൂചന. കൂടുതൽ കോൺഗ്രസ് ഉന്നതരെ വേട്ടയാടാൻ മോദി സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമാണ് ഇത് .
തരൂരിനെയും പാക് മാധ്യമ പ്രവർത്തക മെഹാർ തരാറിനെയും ഇല്ലാതാക്കണമെന്ന് പ്രശസ്ത മാധ്യമ പ്രവർത്തക നളിനി സിംഗിനേട് സുനന്ദ പുഷ്കർ ആവശ്യപ്പെട്ടതിന് പിന്നാലെ സുനന്ദയെ തരൂർ ഇല്ലാതാക്കിയെന്ന കണക്കുകൂട്ടലിലാണ് ഡൽഹി പോലീസ്.
കഴിഞ്ഞ ദിവസം ഡൽഹി കോടതിയിലാണ് പ്രോസിക്യൂഷൻ തരുരിനെതിരെ പുതിയ ആരോപണം ഉന്നയിച്ചത്. ആദ്യം കമൽനാഥിന്റെ മരുമകനെ സി ബി ഐ കുടുക്കിയിരുന്നു. അതിന് ശേഷം ഇന്ത്യയുടെ മുൻ ധനമന്ത്രിയെ അറസ്റ്റ് ചെയ്തു. ഇനി അറസ്റ്റ് കുരുക്ക് റോബർട്ട് വധ്രേയിലേക്കും നീങ്ങിയേക്കാം.
സുനന്ദയുടെ ശരീരത്തിൽ 15 ഓളം മുറിവുകളുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. വിഷാംശം ഉള്ളിൽ ചെന്നാണ് സുനന്ദ മരിച്ചത്. അവർ ആത്മഹത്യ ചെയ്തതാണോ കൊന്നതാണോ എന്ന കാര്യം പോലീസ് കണ്ടെത്തിയിട്ടില്ല. പാക് മാധ്യമ പ്രവർത്തക മെഹർ തരാറുമായുള്ള ശശിയുടെ അടുപ്പമാണ് ഭാര്യയുമായുള്ള ബന്ധത്തിൽ വിള്ളൽ വരാൻ കാരണമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മെഹർ തരാറുമായുള്ള ബന്ധത്തിൽ മറ്റ് ചില വ്യാഖ്യാനങ്ങൾക്ക് കൂടി കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്. വിദേശ കാര്യ സഹമന്ത്രിയായിരുന്ന തരൂരുമായുള്ള മെഹർ തരാറിന്റെ ബന്ധം രാജ്യ സുരക്ഷയെ ബാധിച്ചോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഏതു വിധേനയും തരൂരിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ഇത്തരം നീക്കങ്ങൾ. സുനന്ദയുടെ സുഹ്യത്തും മാധ്യമ പ്രവർത്തകയുമായ നളിനി സിംഗ് നൽകിയ മൊഴി പ്രോസിക്യൂഷൻ അതീവ ഗൗരവമായി എടുത്തിട്ടുണ്ട് ഇതിൽ തരാറുമായുള്ള ബന്ധം സുനന്ദയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയെന്ന് പറയുന്നു.
നളിനി സിംഗുമായി സുനന്ദ ഫോണിൽ സംസാരിച്ചതിന്റെ വിശദാംശങ്ങളും പോലീസ് ശേഖരിച്ചു. സുനന്ദ കരഞ്ഞു കൊണ്ടാണ് നളിനി സിംഗുമായി സംസാരിച്ചത്. ശശിയും തരാറും തമ്മിൽ നടത്തിയ ആശയ വിനിമയത്തിന്റെ രേഖകൾ സുനന്ദക്ക് ലഭിച്ചിരുന്നു. തർക്കം രൂക്ഷമായതോടെ സുനന്ദ ശശിയുടെ വീട്ടിൽ പോകാതെ ഹോട്ടൽ ലീലയിൽ പോയെന്നാണ് നളിനി സിംഗിന്റെ മൊഴി.
തരാറിന് ശശി അയച്ച ഇ മെയിൽ സന്ദേശങ്ങളും പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. എന്റെ ഏറ്റവും പ്രിയപ്പെട്ടവൾ എന്നാണ് തരാറിനെ ശശി അഭിസംബോധന ചെയ്തിരുന്നത്. എന്നാൽ ഒരു പെണ്ണു കേസ് എന്നതിൽ നിന്നും ചൂടുള്ള ഒരു വിഷയമാക്കി സംഭവത്തെ മാറ്റാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ചുരുക്കത്തിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ കുരുങ്ങുമെന്നാണ് തോന്നുന്നത്.
https://www.facebook.com/Malayalivartha