കഠിന പരിശീലനങ്ങളുടെ ലഡാക്ക്...ടാങ്ക് നദി മുറിച്ച് കടക്കുന്നതിനിടെ മിന്നൽ പ്രളയം...അഞ്ച് സൈനികരും പ്രളയത്തിൽ ഒഴുകി പോയി..പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം...
![](https://www.malayalivartha.com/assets/coverphotos/w657/313715_1719646488.jpg)
ലഡാക്കിൽ സൈനിക അഭ്യാസത്തിനിടെയുണ്ടായ അപകടത്തിൽ അഞ്ചു സൈനികർക്ക് വീരമൃത്യു. സൈനികർ ടാങ്ക് ഉപയോഗിച്ച് നദി കടക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽപെട്ട 5 സൈനികരുടേയും മൃതദേഹം കണ്ടെത്തി. ജലനിരപ്പ് ഉയർന്നതോടെ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. കരസേനയുടെ ടി 72 ടാങ്കാണ് മുങ്ങിയത്. ഇവർക്കായി തെരച്ചിൽ തുടങ്ങിയിരുന്നു. ആദ്യം ഒരു സൈനികൻ്റെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ നാലുപേരുടേയും മൃതദേഹം കണ്ടെടുത്തു. ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും നാല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ലേയില്‍നിന്ന് 148 കിലോമീറ്റർ അകലെ ന്യോമ–ചുഷൂൽ മേഖലയിലെ മന്ദിർ മോർഹിൽ യഥാർഥ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
വളരെ കഠിനമേറിയ പരിശീലനങ്ങൾ ആണ് ഇന്ത്യൻ സൈനികർക്ക് ആ മേഖലകളിൽ ഉള്ളത്. ഏത് നിമിഷവും ശത്രുക്കളുടെ ആക്രമണം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് അതിർത്തി മേഖലകളിൽ കഠിന പ്രയത്നം നൽകുന്നത്. ചൈന, പാകിസ്താൻ തുടങ്ങിയ ശത്രു രാജ്യങ്ങൾ ഇന്ത്യക്ക് നേരെ കണ്ണുയർത്തിയാൽ തകർത്തുകളയുമെന്ന മുന്നറിയിപ്പ് പോലെയാണ് ഇന്ത്യൻ സൈന്യത്തിന്റെ അതിർത്തിയിലെ കരുനീക്കങ്ങൾ.കശ്മീർ താഴ്വരകളിലായാലും രാജ്യത്തിന്റെ അതിർത്തിയിലായാലും, ഇന്ത്യൻ സൈനികർ എല്ലാ സമയത്തും സജ്ജരാണ്.
പ്രതികൂല സാഹചര്യമുണ്ടായാൽ ശത്രുവിന് തക്ക മറുപടി നൽകാൻ അവർ ജാഗരൂകരാണ്.ഇതിനായാണ് ഇന്ത്യൻ സൈനികർ അതിർത്തി പ്രദേശങ്ങളിൽ ഇടയ്ക്കിടെ പരിശീലനത്തിൽ ഏർപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നദീതടങ്ങളിൽ ഒന്നായ സിന്ധു നദി മുറിച്ചുകടക്കാനും ശത്രുസ്ഥാനങ്ങൾ ആക്രമിക്കാനുമുള്ള തന്ത്രങ്ങളാണ് കിഴക്കൻ ലഡാക്കിൽ പരിശീലിപ്പിച്ചു കൊണ്ട് ഇരിക്കുന്നത് .വൻ ടാങ്കുകളുമായാണ് ഇന്ത്യൻ സൈന്യം സിന്ധു നദി മുറിച്ചുകടക്കാൻ പ്രത്യേക അഭ്യാസം നടത്താറുള്ളത് . പാകിസ്താനിലേക്ക് കടക്കുന്നതിന് മുമ്പ്, ചൈനീസ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ടിബറ്റൻ പ്രദേശത്തിലൂടെയാണ് സിന്ധു ലഡാക്ക് സെക്ടറിലൂടെ ഒഴുകുന്നത് . ആകസ്മികമായ സാഹചര്യങ്ങൾ നേരിടാൻ തയ്യാറെടുക്കുന്നതിനാണ് ഇത്തരം അഭ്യാസങ്ങൾ നടത്തുന്നത് .
16,000 അടി വരെ ഉയരത്തിലും ധാരാളം ടാങ്കുകളിലും പ്രവർത്തിക്കുന്ന ലോകത്തിലെ ചുരുക്കം സേനകളിലൊന്നാണ് ഇന്ത്യൻ സൈന്യം.ഏതു പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ ഇന്ത്യൻ സൈന്യത്തിന് കഴിയുമെന്നാണ് സൈനിക പരിശീലനം തെളിയിക്കുന്നത്. അതിർത്തി കീഴടക്കാൻ ശത്രുക്കൾ ശ്രമിക്കുമ്പോൾ അതിന് തക്കതായ മറുപടി നൽകുമെന്ന ഇന്ത്യൻ സൈന്യത്തിന്റെ തയ്യാറെടുപ്പുകളുടെ തെളിവ് കൂടിയാണ് ഇത്തരം അഭ്യാസപ്രകടനം.ലഡാക്കിൽ ധാരാളം ടാങ്കുകളും കവചിത യുദ്ധ വാഹനങ്ങളും ഇന്ത്യൻ സൈന്യം വിന്യസിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
കിഴക്കൻ ലഡാക്ക് സെക്ടറിലെ ചൈനയുടെ ആക്രമണത്തിന് ശേഷമാണ് ഇന്ത്യയുടെ ഈ സൈനിക നീക്കം. നേരത്തെ, പാകിസ്താൻ അതിർത്തിയിലെ പഞ്ചാബ് സെക്ടറിൽ ഇന്ത്യൻ സൈന്യം വലിയ രീതിയിൽ ഇത്തരം അഭ്യാസങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ലഡാക്കിൽ ഇത്തരമൊരു അഭ്യാസം നടത്തി ഏത് ശത്രുവിനെയും തങ്ങൾക്ക് നിഷ്പ്രയാസം പരാജയപ്പെടുത്താൻ കഴിയുമെന്ന് ഇന്ത്യൻ സൈന്യം തെളിയിക്കുകയാണ്.എന്നാൽ അപ്രതീക്ഷിതമായ ഉണ്ടാകുന്ന പ്രകൃതി ദുരന്തം കാരണം നിരവധി ജവാന്മാരുടെ ജീവനും അപകടത്തിൽ പെടാറുണ്ട്.
https://www.facebook.com/Malayalivartha