മൂന്നാം ചാന്ദ്രദൗത്യത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്... പ്രഗ്യാൻ റോവറിന്റെ പര്യവേക്ഷണ ഡാറ്റകൾ വിശകലനം ചെയ്താണ് ഇസ്രോ ശാസ്ത്രജ്ഞർ പുത്തൻ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്....ചാന്ദ്രോപരിതലത്തിലെ മേൽ മണ്ണും പൊടിപടലങ്ങളും കൂടിച്ചേർന്ന് പാറ രൂപപ്പെടുന്നുവെന്ന നിരീക്ഷണത്തെ സാധൂകരിക്കുന്നതാണ് പുതിയ കണ്ടെത്തൽ
മൂന്നാം ചാന്ദ്രദൗത്യത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രഗ്യാൻ റോവറിന്റെ പര്യവേക്ഷണ ഡാറ്റകൾ വിശകലനം ചെയ്താണ് ഇസ്രോ ശാസ്ത്രജ്ഞർ പുത്തൻ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. സോഫ്റ്റ് ലാൻഡ‍് ചെയ്ത ശിവശക്തി പോയിൻ്റിന് സമീപമുള്ള പ്രദേശത്തെ പറക്കഷ്ണങ്ങളെയാണ് റോവർ പഠന വിധേയമാക്കിയത്.
വിക്രം ലാൻഡറെ സുരക്ഷിതമായി ചാന്ദ്രോപരിതലത്തിൽ ഇറക്കിയ റോവർ, ലാൻഡിംഗ് പ്രദേശത്തെ രണ്ട് മീറ്ററിൽ കൂടുതൽ വ്യാസമുള്ള ചെറിയ ഗർത്തങ്ങളുടെ വരമ്പിലും ഉപരിതലത്തിലും ചെറിയ ചരിവുകളിലും ചിതറിക്കിടന്ന തീരെ ചെറിയ പാറക്കഷ്ണങ്ങളെയാണ് നിരീക്ഷിച്ചത്. ശിവശക്തി പോയിന്റിന്റെ പടിഞ്ഞാറൻ ഭാഗത്ത്, 39 മീറ്റർ നീങ്ങിയപ്പോൾ പാറ കഷ്ണങ്ങളുടെ എണ്ണവും വലുപ്പവും കൂടിയതായി ശാസ്ത്രജ്ഞർ കണ്ടെത്തി.
ചാന്ദ്രോപരിതലത്തിലെ മേൽ മണ്ണും പൊടിപടലങ്ങളും കൂടിച്ചേർന്ന് പാറ രൂപപ്പെടുന്നുവെന്ന നിരീക്ഷണത്തെ സാധൂകരിക്കുന്നതാണ് പുതിയ കണ്ടെത്തൽ. നിരീക്ഷിച്ച രണ്ട് പാറ ശകലങ്ങളുടെ ഘടനയിൽ വ്യത്യാസം കണ്ടെത്തി. ഇത് ബഹിരാകാശ കാലവസ്ഥയ്‌ക്ക് (Space Weathering) വിധേയമാകുന്നതിന്റെ സൂചനയാണെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. വായുരഹിത വസ്തുക്കളുടെ ഉപരിതലത്തിൽ ഉണ്ടാകുന്ന ഭൗതികവും രാസപരവുമായ മാറ്റങ്ങളെയാണ് സ്പേസ് വെതറിംഗ് എന്ന് പറയുന്നത്. ഇതിന്റെ ഫലമായി രാസപരമായ മാറ്റങ്ങൾക്ക് കാരണമാകുന്നു.
ചന്ദ്രനിലെ മണ്ണ് വിശകലനം ചെയ്യുന്നതിനുള്ള ക്യാമറകളും ഉപകരണങ്ങളും സജ്ജമാക്കിയാണ് 27 കിലോഗ്രാം ഭാരമുള്ള റോവറിനെ ചന്ദ്രനിലേക്ക് അയച്ചത്. ചന്ദ്രനിലെ സാമ്പിളുകൾ ഭൂമിയിലെത്തിക്കാനാണ് നാലാം ചാന്ദ്രദൗത്യത്തിൽ ലക്ഷ്യമിടുന്നതെന്ന് ഇസ്രോ ചെയർമാൻ വ്യക്തമാക്കി.
കഴിഞ്ഞ ഓഗസ്റ്റ് 23-നാണ് ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ -3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തത്. ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്യുന്ന ആദ്യ രാജ്യവും ചന്ദ്രനിൽ ബഹിരാകാശ പേടകത്തെ എത്തിക്കുന്ന നാലമത്തെ രാജ്യമായും ഇന്ത്യ മാറി.
https://www.facebook.com/Malayalivartha