ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് അമൃത്പാല്‍ സിംഗ്;എന്‍ ഐ എയുടെ ഹിറ്റ്‌ലിസ്റ്റിലെ ഖാലിസ്ഥാനി നേതാവ്, തലയെടുക്കാന്‍ പുറത്ത് കാത്തിരിക്കുന്നത് വമ്പന്മാര്‍,ഇന്ദിരയെ കൊലപ്പെടുത്തിയത് പോലെ അമിത് ഷായെ കൊല്ലുമെന്ന് വെല്ലുവിളിച്ച ക്രിമിനല്‍, പഞ്ചാബില്‍ ഖാലിസ്ഥാനി വാദത്തിന്റെ പുതിയ മുഖം
പഞ്ചാബില്‍ കാലുകുത്തി അമൃത്പാല്‍ സിംഗ്. ജയില്‍വാസം അനുഭവിക്കുന്ന സിഖ് വിഘടനവാദി അമൃത്പാല്‍ സിങ് നാല് ദിവസത്തെ പരോളില്‍ ഇറങ്ങി ലോക്‌സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഖാലിസ്ഥാനി വാദത്തിന്റെ വിജയമാണ് തെരഞ്ഞെടുപ്പില്‍ ഇയാളുടെ വിജയം. പഞ്ചാബില്‍ വിഘ്ടനവാദത്തിന്റെ വേരുകള്‍ മുളപ്പിക്കും ഈ ക്രിമിനല്‍. കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ നിരീക്ഷണമാണ് നടത്തുന്നത്.
ജയില്‍ ശിക്ഷ അനുഭവിക്കുന്ന കശ്മീരി നേതാവ് ഷെയ്ഖ് അബ്ദുല്‍ റഷീദും കസ്റ്റഡി പരോളില്‍ പുറത്തിറങ്ങി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച കനത്ത സുരക്ഷാവലയത്തിലാണ് ഇരുവരെയും പാര്‍ലമെന്റ് സമുച്ചയത്തിലേക്ക് എത്തിച്ചത്. ഇരുവരും ജയില്‍വാസമനുഭവിക്കെ, സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് മത്സരിച്ചത്.
നടപടിക്രമങ്ങള്‍ക്കു ശേഷം സ്പീക്കറുടെ ചേംബറിലെത്തി ഇരുവരും സത്യപ്രതിജ്ഞ ചെയ്തു. ജൂണ്‍ 24, 25 തീയതികളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനെത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. പരോള്‍ സമയത്ത് മാധ്യമങ്ങളെ കാണാന്‍ ഇരുവര്‍ക്കും അനുവാദമില്ല. കുടുംബാംഗങ്ങളും മാധ്യമങ്ങളെ കാണരുതെന്ന് നിര്‍ദേശമുണ്ട്.
സമിലെ ദിബ്രുഗഡ് ജയിലില്‍ നിന്നും രാവിലെ പ്രത്യേക വിമാനത്തിലാണ് അമൃതപാല്‍ സിങിനെ കൊണ്ടുവരുന്നത്. നിബന്ധനകളോടെയുളള നാല് ദിവസത്തെ പരോളാണ് അമൃത്പാല്‍ സിംഗിന് അനുവദിച്ചത്. പഞ്ചാബിലെ ഖദൂര്‍ സാഹിബില്‍നിന്നും വന്‍ ഭൂരിപക്ഷത്തിലാണ് അമൃത് പാല്‍ സിംഗ് വിജയിച്ചത്. തീവ്രവാദ കേസില്‍ തടവില്‍ കഴിയുന്ന റാഷിദിന് രണ്ട് മണിക്കൂര്‍ നേരമാണ് പരോള്‍ അനുവദിച്ചത്.
31കാരനായ അമൃതപാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഖഡൂര്‍ സാബിഹ് മണ്ഡലത്തില്‍നിന്ന് നാല് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ദേശീയ സുരക്ഷാ നിയമപ്രകാരം ഏപ്രിലില്‍ അറസ്റ്റു െചയ്യപ്പെട്ട അമൃതപാലിനെ, അസ്സമിലെ ദിബ്രുഗഢിലുള്ള ജയിലിലാണ് പാര്‍പ്പിച്ചത്. അസ്സമില്‍നിന്ന് ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള യാത്ര കണക്കിലെടുത്ത് നാല് ദിവസത്തെ കസ്റ്റഡി പരോളാണ് അമൃതപാലിന് അനുവദിച്ചത്. കുടുംബത്തെ കാണാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.
ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍നിന്നാണ് എന്‍ജിനീയര്‍ റഷീദ് (56) വിജയിച്ചത്. ഭീകരവാദ പ്രവര്‍ത്തനത്തിനായി പണം സ്വരൂപിച്ചെന്ന് കാണിച്ച് 2017ല്‍ യു.എ.പി.എ പ്രകാരം അറസ്റ്റിലായ എന്‍ജിനീയര്‍ റഷീദ് ഡല്‍ഹിയിലെ തിഹാര്‍ ജയിലിലാണ്. ജയിലില്‍നിന്ന് പാര്‍ലമെന്റിലേക്കുള്ള യാത്രാസമയത്തിനു പുറമെ രണ്ട് മണിക്കൂറാണ് റഷീദിന് പരോള്‍ അനുവദിച്ചത്. റഷീദിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള അനുമതി മാത്രമേ കുടുംബത്തിന് നല്‍കിയിട്ടുള്ളൂ.
പഞ്ചാബിലെ അമൃത്‌സറിലെ ജല്ലുപൂര്‍ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് 30 കാരനായ അമൃത്പാല്‍ സിംഗ്. 2022 ഫെബ്രുവരി വരെ ഇയാള്‍ ദുബൈയില്‍ കഴിഞ്ഞ് വരികയായിരുന്നു. അവിടെ തന്റെ ബന്ധുവിന്റെ ട്രാന്‍സ്‌പോര്‍ട്ട് ബിസിനസില്‍ സഹായിക്കുകയായിരുന്നു ഇയാളുടെ ജോലി. മുന്‍കാലങ്ങളിലെ ഖാലിസ്ഥാനി നേതാക്കളെപ്പോലെ അമൃതപാല്‍ യാഥാസ്ഥിതിക സിഖ് ജീവിതശൈലി പിന്തുടര്‍ന്നിരുന്നില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സിഖുകാരുടെ തലപ്പാവ് ഇയാള്‍ ഉപയോഗിച്ചിരുന്നില്ല. മുടി നീട്ടി വളര്‍ത്തിയിട്ടില്ലെന്ന് മാത്രമല്ല വെട്ടിയൊതുക്കിയ ഫാന്‍സി കട്ട് ഹെയര്‍സ്‌റ്റൈലായിരുന്നു ഇയാള്‍ പിന്തുടര്‍ന്നത്. മതചിഹ്നങ്ങളും ധരിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയിലും ഇയാള്‍ സജീവമായിരുന്നു.
2022 ഫെബ്രുവരി 15 ന് പഞ്ചാബി നടനും അന്നത്തെ വാരിസ് പഞ്ചാബ് ദേ തലവനുമായ ദീപ് സിദ്ധു ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അമൃത് പാലിന്റെ ജീവിതം മാറി മറിഞ്ഞത്. ഒരു സുപ്രഭാതത്തില്‍ ഇയാള്‍ പഞ്ചാബില്‍ എത്തുകയും വാരിസ് പഞ്ചാബ് ദേ യുടെ അടുത്ത തലവനാണ് താനെന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.2022 സെപ്റ്റംബര്‍ 29ന് മോഗ ജില്ലയിലെ റോഡ് ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ അമൃത്പാല്‍ സിംഗിനെ അദ്ദേഹത്തിന്റെ അനുയായികള്‍ വാരിസ് പഞ്ചാബ് ദേയുടെ അടുത്ത മേധാവിയായി നിയമിച്ചു.ഖാലിസ്ഥാന്‍ ഭീകരനായ ഭിന്ദ്രന്‍വാലയെ പോലെ മാറാന്‍ ശ്രമിക്കുന്ന അമൃത് പാലിനെയായിരുന്നു പിന്നീട് എല്ലാവരും കണ്ടത്. ഭിന്ദ്രന്‍വാലയെ ഓര്‍മ്മിപ്പിക്കുന്ന വേഷവിധാനത്തിലാണ് ഇയാള്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. തുടര്‍ന്ന് യുവാക്കള്‍ക്കിടയില്‍ വിഘടനവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാനും ആരംഭിച്ചു. തന്റെ പല അഭിമുഖങ്ങളിലും അമൃതപാല്‍ സിംഗ് ഖാലിസ്ഥാന്‍ രൂപീകരിക്കണമെന്ന ആവശ്യത്തെ ന്യായീകരിച്ചു, തീവ്ര ഹിന്ദുക്കള്‍ക്ക് ഒരു ഹിന്ദു രാഷ്ട്രം ആവശ്യപ്പെടാന്‍ കഴിയുമെങ്കില്‍, സിഖ് രാഷ്ട്രം ആവശ്യപ്പെടുന്നതില്‍ തെറ്റൊന്നുമില്ലെന്നായിരുന്നു ഇയാളുടെ വാക്കുകള്‍.
ഫെബ്രുവരി 24 ന് പഞ്ചാബിലെ അജ്‌നാല പോലീസ് സ്റ്റേഷനിലേക്ക് അമൃത് പാലിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് പേര്‍ തോക്കും, വാളുമായി എത്തിയ സംഭവം വലിയ ചര്‍ച്ചയായി. പോലീസ് അറസ്റ്റ് ചെയ്ത തന്റെ അനുയായി ആയ ലവ്പ്രീത് സിംഗ് തൂഫാനെ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു പ്രതിഷേധം. അന്നത്തെ സംഘര്‍ഷത്തില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ലവ്പ്രീത് സിംഗിനെ പിറ്റേന്ന് തന്നെ പോലീസ് വിട്ടയച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വെല്ലുവിളിച്ചും അമൃത്പാല്‍ സിംഗ് രംഗത്തെത്തിയിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അതേ വിധിയായിരിക്കും അമിത് ഷായ്ക്ക് എന്നായിരുന്നു ഇയാള്‍ ഭീഷണി മുഴക്കിയത്. പഞ്ചാബിലെ ഖലിസ്ഥാന്‍ വാദികള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയെ ഉപയോഗിച്ച് ശക്തമായ നടപടികള്‍ സ്വീകരിച്ചു. ഇതോടെ ഒളിവില്‍ പോയ അമൃത്പാല്‍ സിങ്ങിനെ പിടികൂടാന്‍ രാജ്യവ്യാപകമായ എന്‍ഐഎയുടെ തിരച്ചിലും മാധ്യമ ശ്രദ്ധ നേടിയിരുന്നു.
https://www.facebook.com/Malayalivartha