ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം,13 പേരുടെ നില ഗുരുതരം...2016-ൽ മദ്യനിരോധനം നിലവിൽ വന്നതിനുശേഷമുണ്ടാവുന്ന വലിയ ദുരന്തങ്ങളിലൊന്നാണിത്.... നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു...
ബിഹാറിലെ സിവാനിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 28 ആയി ഉയർന്നു. 13 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ചൊവ്വാഴ്ചയാണ് ഇവർ മദ്യം കുടിച്ചത്. പലരുടെയും കാഴ്ച നഷ്ടപ്പെട്ടതോടെയാണ് ചികിത്സതേടിയത്. വ്യാജമദ്യം വിറ്റതുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് അറസ്റ്റുചെയ്തു.സംസ്ഥാനത്ത് 2016-ൽ മദ്യനിരോധനം നിലവിൽ വന്നതിനുശേഷമുണ്ടാവുന്ന വലിയ ദുരന്തങ്ങളിലൊന്നാണിത്.സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. എന്നാൽ, സംസ്ഥാനത്തെ മദ്യനിരോധനത്തെ പിന്തുണച്ച് കുടുംബങ്ങൾ രേഖാമൂലം ഉറപ്പ് നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 15 ന് വ്യാജമദ്യം കഴിച്ച് ആളുകൾ അപകടത്തിലായതിന് പിന്നാലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എട്ട് പേർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സിവാനിൽ നിന്നാണ് വ്യാജമദ്യം എത്തിയതെന്നും അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് റെയ്ഡുകൾ നടക്കുന്നുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ ലഹരിവസ്തുവിനെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാകൂവെന്നും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.
തമിഴ്നാട് കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ സംസ്ഥാനത്ത് വ്യാജ, വിഷ മദ്യ ലഭ്യത തടയാൻ എക്‌സൈസ്, പൊലീസ്, വനം വകുപ്പുകൾ സംയുക്ത പരിശോധന നടത്തിയിരുന്നു . തമിഴ്നാട്ടിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ വിഷമദ്യ ദുന്തമായിരുന്നു കള്ളക്കുറിച്ചിയിൽ സംഭവിച്ചത് . വിഷമദ്യദുരന്തത്തിൽ മരണസംഖ്യ 53 ൽ അധികം ആളുകളായിരുന്നു അവിടെ മരണപ്പെട്ടത് .
https://www.facebook.com/Malayalivartha