ലെബനന് ഇന്ത്യയുടെ മാനുഷിക സഹായം... മരുന്നുകൾ ഉൾപ്പടെ 31 ടൺ മെഡിക്കൽ സഹായമാണ് ഇന്ത്യ നൽകുക..11 ടൺ മെഡിക്കൽ സാമഗ്രികളുടെ ആദ്യ ഗഡു അയച്ചു...
ഇസ്രായേൽ കുറച്ചു കാലമായിട്ട് ലബനാനിലെ ഹിസ്ബുള്ളകളോട് യുദ്ധത്തിൽ ഏർപ്പെടുകയാണ് . അതിന്റെ മുന്നോടിയായി ലബനാനിലെ ജനതയോട് ഒഴിഞ്ഞു പോകാൻ എല്ലാം ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ ഗാസയിലെ അവസ്ഥയാകും സംഭവിക്കാൻ പോകുന്നത് എന്നാണ് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയത് .ഏതായാലും ലെബനൻ കേന്ദ്രീകരിച്ചുള്ള ആക്രമണം ഇസ്രായേൽ തുടരുമ്പോൾ തന്നെ ..ലെബനന് ഇന്ത്യയുടെ മാനുഷിക സഹായം. മരുന്നുകൾ ഉൾപ്പടെ 31 ടൺ മെഡിക്കൽ സഹായമാണ് ഇന്ത്യ നൽകുക.
ഇതിൽ 11 ടൺ മെഡിക്കൽ സാമഗ്രികളുടെ ആദ്യ ഗഡു അയച്ചതായി വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ സൈനിക ആക്രമണം തുടരുന്നതിനിടെയാണ് ഭാരതത്തിന്റെ സഹായം.ലെബനൻ്റെ നിലവിലുള്ള ആരോഗ്യ സംരക്ഷണ ദൗത്യത്തെ സഹായിക്കാനാണ് ഇന്ത്യ മെഡിക്കൽ സംവിധാനങ്ങൾ നൽകിയതെന്നും പ്രസ്താവനയിൽ പറയുന്നു.വിപുലമായ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നത്.കാർഡിയോ വാസ്കുലാർ മരുന്നുകൾ,
ആൻ്റി ബയോട്ടിക്കുകൾ,ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്നുകൾ, നോൺ-സ്റ്റിറോയിഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ, ആൻറി-ഇൻഫ്ലമേറ്ററി ഏജൻ്റുകൾ അനസ്തെറ്റിക്സ് ഉൾപ്പടെയുള്ള മരുന്നുകളാണ് ഇന്ത്യ കയറ്റി അയച്ചത്. ശേഷിക്കുന്ന സാധനങ്ങൾ രണ്ട് ഘട്ടമായി ലെബനനിലേക്ക് കയറ്റി അയക്കും.കൂടുതൽ മരുന്നുകൾ ഉടൻ കയറ്റിയയക്കുമെന്നും ഇന്ത്യ അറിയിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും കയറ്റുമതി വരും ആഴ്ചകളിൽ അയക്കും.
https://www.facebook.com/Malayalivartha