കേരള-മംഗളൂരു റൂട്ടിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം... ട്രാക്കിന്റെ ഇരുവശങ്ങളിലും രണ്ട് കൂറ്റൻ കരിങ്കല്ലുകൾ സ്ഥാപിക്കുകയായിരുന്നു...വലിയ ശബ്ദം കേട്ട് സമീപവാസികൾ പരിഭ്രാന്തരായി...
കേരള-മംഗളൂരു റൂട്ടിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം . ട്രെയിനുകൾക്ക് നേരെ നിരന്തരം ഇത്തരം സംഭവങ്ങൾ റിപ്പോർട് ചെയ്യപ്പെടുന്നുണ്ട് . കേന്ദ്ര അന്വേഷണ ഏജൻസികൾ അടക്കം ഗൗരവകമായിട്ടാണ് ഇതിനെ കാണുന്നതും അന്വേഷിക്കുന്നതും . മംഗളൂരുവിലെ ഉള്ളാൽ താലൂക്കിലെ തൊക്കോട്ടു ഗ്രാമത്തിലാണ് സംഭവം . റെയിൽവേ ട്രാക്കിന്റെ ഇരുവശങ്ങളിലും രണ്ട് കൂറ്റൻ കരിങ്കല്ലുകൾ സ്ഥാപിക്കുകയായിരുന്നു.
ഇത് മംഗലാപുരത്തിനും കേരളത്തിനുമിടയിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ പാളം തെറ്റിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സൂചന .രാത്രി വൈകി തൊക്കോട്ടു മേൽപ്പാലത്തിനു സമീപം രണ്ടു ട്രെയിനുകൾ കടന്നുപോകുമ്പോൾ വലിയ ശബ്ദം കേട്ട് സമീപവാസികൾ പരിഭ്രാന്തരായി. ശക്തമായ പ്രകമ്പനം സമീപത്തെ വീടുകളിൽ അനുഭവപ്പെട്ടതോടെ അപകടം ഭയന്ന് നാട്ടുകാർ ട്രാക്കിലേക്ക് ഓടിയെത്തി.
പരിശോധനയിൽ തീവണ്ടികൾ കയറിയതിനാൽ ട്രാക്കിൽ വച്ചിരുന്ന കല്ലുകൾ തകർന്നതായി കണ്ടെത്തി.സംഭവം ഉടൻ റെയിൽവേയിലും ഉള്ളാൽ പോലീസിലും അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.കുറച്ചു ദിവസം മുൻപ് തിരുവള്ളൂർ കവരപ്പേട്ടയിലുണ്ടായ ട്രെയിൻ അപകടത്തിനു കാരണം അട്ടിമറിയെന്ന സംശയത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ).
അപകടം നടന്ന സ്ഥലത്തെ ‘സ്വിച്ച് പോയിന്റ്’ ബോൾട്ടുകൾ നീക്കം ചെയ്തതായും പാളത്തിൽ ചുറ്റികകൊണ്ട് അടിച്ചതിന്റെ പാടുകൾ കണ്ടെത്തിയതായുമുള്ള വിവരങ്ങളും പുറത്തുവന്നു. ഫൊറൻസിക് ഉദ്യോഗസ്ഥരും തെളിവെടുത്തു.ഇടിയുടെ ആഘാതത്തിൽ പാളത്തിലെ ബോൾട്ടുകൾ ഇളകിയതാണോയെന്നു പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha