പറന്നുയർന്ന വിമാനത്തിൽവച്ച് യാത്രക്കാരന് ദാരുണാന്ത്യം; വിമാനം ലക്നൗവിൽ എമർജൻസി ലാൻഡിംഗ് നടത്തി

ടേക്കോഫ് ചെയ്ത വിമാനത്തിൽ വച്ച് യാത്രക്കാരൻ മരണപ്പെട്ടതിനെ തുടർന്ന് എമർജൻസി ലാൻഡിംഗ് നടത്തി. ബിഹാർ തലസ്ഥാനമായ പാറ്റ്നയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പറന്ന ഇൻഡിഗോ എയർലൈൻസ് വിമാനമാണ് ലക്നൗ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തിയത്. വൃദ്ധനായ യാത്രക്കാരന്റെ ആരോഗ്യം വഷളാകുന്ന വിവരം വിമാന ജീവനക്കാർക്ക് ലഭിച്ചയുടനെ അവർ പൈലറ്റിനെ അറിയിച്ചു.
അദ്ദേഹം ഉടൻ തന്നെ അടുത്തുള്ള ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിന് അനുമതി തേടി. ലക്നൗ വിമാനത്താവള അധികൃതരിൽ നിന്ന് പൈലറ്റിന് അനുമതി ലഭിച്ചതിനെത്തുടർന്ന് വിമാനം അടിയന്തരമായി ലാൻഡിംഗ് നടത്തുകയായിരുന്നു.
അസമിലെ നൽബാരി സ്വദേശി സതീഷ് ചന്ദ്ര ബർമൻ (63) ഭാര്യ കാഞ്ചൻ ബന്ധുവായ കേശവ് കുമാർ എന്നിവർക്കൊപ്പം പാറ്റ്നയിൽ നിന്ന് ഡൽഹിയിലേക്കുള്ള 6ഇ 2163 ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് വിവരം. വിമാനയാത്രയ്ക്കിടെ സതീഷിന്റെ ആരോഗ്യം പെട്ടെന്ന് വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. സതീഷിന് മരണ സംഭവിക്കാനുള്ള കാരണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha