Widgets Magazine
16
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധ സമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന മേഖലകളിൽ എല്ലാം ബങ്കറുകൾ സ്ഥാപിക്കാൻ ഒരുങ്ങാൻ ഇന്ത്യ..കുറെ പേർക്ക് ഒരുമിച്ച് ഇരിക്കാവുന്ന കമ്യൂണിറ്റി ബങ്കറുകൾ..


പണമൊഴുക്കാൻ പാക്കിസ്ഥാൻ..ഇന്ത്യന്‍ തിരിച്ചടിയില്‍ കനത്ത നഷ്ടമാണ് മസൂദ് അസറിനുണ്ടായത്.. ഇയാള്‍ക്ക് 14 കോടി രൂപ നഷ്ടപരിഹാരത്തിന് അര്‍ഹത.. നേരിട്ടു പണം നല്‍കാന്‍ സര്‍ക്കാര്‍..


ലോകത്തെ തന്നെ നിശ്ചലമാക്കാന്‍ കഴിയുന്ന സൗരക്കാറ്റ്.. വിവിധ രാജ്യങ്ങളില്‍ ഇതിന്റെ ഫലമായി വൈദ്യുതി തടസം അനുഭവപ്പെട്ടു..ലോകത്തെ മൊത്തം ആശങ്കയിലാക്കി..


ഒരു തരത്തിലും ചൈന കൊടുത്ത ആയുധങ്ങൾ...പാക്കിസ്ഥാന് പ്രവർത്തിപ്പിക്കാനായിട്ട് സാധിച്ചില്ല... വ്യോമപ്രതിരോധ സംവിധാനത്തിനെ ജാം ചെയ്തു..23 മിനിറ്റുകള്‍ക്കൊണ്ട് വെടിക്കെട്ട്..


വിതുര ബോണാക്കാട് സ്വദേശിനി ആനിമോൾ ഗിൽഡയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും...

കണ്ണീര്‍ക്കാഴ്ചയായി... ബീഹാറില്‍ നാല് ജില്ലകളിലായി ഇടിമിന്നലേറ്റ് 13 മരണം...

10 APRIL 2025 06:29 AM IST
മലയാളി വാര്‍ത്ത

More Stories...

ശ്രീനഗര്‍ സന്ദര്‍ശിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

യുദ്ധ സമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന മേഖലകളിൽ എല്ലാം ബങ്കറുകൾ സ്ഥാപിക്കാൻ ഒരുങ്ങാൻ ഇന്ത്യ..കുറെ പേർക്ക് ഒരുമിച്ച് ഇരിക്കാവുന്ന കമ്യൂണിറ്റി ബങ്കറുകൾ..

ലോകത്തെ തന്നെ നിശ്ചലമാക്കാന്‍ കഴിയുന്ന സൗരക്കാറ്റ്.. വിവിധ രാജ്യങ്ങളില്‍ ഇതിന്റെ ഫലമായി വൈദ്യുതി തടസം അനുഭവപ്പെട്ടു..ലോകത്തെ മൊത്തം ആശങ്കയിലാക്കി..

ഒരു തരത്തിലും ചൈന കൊടുത്ത ആയുധങ്ങൾ...പാക്കിസ്ഥാന് പ്രവർത്തിപ്പിക്കാനായിട്ട് സാധിച്ചില്ല... വ്യോമപ്രതിരോധ സംവിധാനത്തിനെ ജാം ചെയ്തു..23 മിനിറ്റുകള്‍ക്കൊണ്ട് വെടിക്കെട്ട്..

ജമ്മുകശ്മീരില്‍ ഭീകരവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍...

ശക്തമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനുമൊപ്പം ഇടിമിന്നലും.... ബീഹാറില്‍ നാല് ജില്ലകളിലായി ഇടിമിന്നലേറ്റ് 13 മരണം... ബെഗുസരായി, ദര്‍ഭംഗ, മധുബനി, സമസ്തിപുര്‍ എന്നീ ജില്ലകളിലാണ് സംഭവം. ബേഗുസരായില്‍ അഞ്ചുപേരും ദര്‍ഭംഗയില്‍ നാലുപേരും മധുബനിയില്‍ മൂന്നുപേരും സമസ്തിപൂരില്‍ ഒരാളുമാണ് മരിച്ചത്.

ശക്തമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനുമൊപ്പം ഇടിമിന്നലും എത്തിയതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. 13 പേരുടെ മരണത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.

മോശം കാലാവസ്ഥയില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 'മോശം കാലാവസ്ഥ ഉണ്ടായാല്‍, ഇടിമിന്നലില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ദുരന്തനിവാരണ വകുപ്പ് ഇടയ്ക്കിടെ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. മോശം കാലാവസ്ഥയില്‍ വീടിനുള്ളില്‍ തന്നെ തുടരുക, സുരക്ഷിതരായിരിക്കുക' - മുഖ്യമന്ത്രി പറഞ്ഞു.


അതേസമയം കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ജനലും വാതിലും അടച്ചിടുക.

ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല. തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക. ഇടിമിന്നലുള്ള സമയം പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക.
മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ്ണ നിമിഷങ്ങളാണ് വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആളപായമില്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

അഡ്വ. ബെയ്‌ലിന്‍ ദാസ് പിടിയില്‍  (4 hours ago)

എംഎല്‍എയ്ക്കെതിരെ കേസെടുത്തു  (5 hours ago)

15ന് പുലര്‍ച്ചെ മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു  (6 hours ago)

തനിക്ക് ഭയമില്ലെന്നും കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ജി സുധാകരന്‍  (6 hours ago)

മെയ് 16 ദേശീയ ഡെങ്കി ദിനം  (6 hours ago)

പത്തനംതിട്ട റാന്നിയിലാണ് സംഭവം  (7 hours ago)

പത്തുവയസുകാരനെ ചായപാത്രം കൊണ്ട് പൊള്ളിച്ച് അമ്മ  (7 hours ago)

സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു  (8 hours ago)

എം.എ.നിഷാദിൻ്റെ ലർക്ക് പൂർത്തിയായി  (8 hours ago)

കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി അദ്ദേഹത്തെ സ്വീകരിച്ചു  (8 hours ago)

Bunkers അതിർത്തിയിൽ കൂടുതൽ ബങ്കറുകൾ  (8 hours ago)

Compensation കോടികള്‍ നഷ്ടപരിഹാരം  (8 hours ago)

SOLAR STORM ഇനി വരാന്‍ പോകുന്നത്...  (8 hours ago)

നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റി സ്ഥാപനത്തെ കാവിവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാൻ നീക്കം ചരിത്ര വിരുദ്ധവും അപലപനീയവും...  (8 hours ago)

Malayali Vartha Recommends