Widgets Magazine
29
Jun / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള തീരത്തും, തമിഴ്നാട് തീരത്തും കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത...


സിദ്ധാർത്ഥൻ കൊല്ലപ്പെട്ട കേസിൽ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിക്കരുത്' എന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി മാതാപിതാക്കൾ...


ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍...സിപിഎമ്മിനെ പ്രതിചേർത്ത് പുകമറ സൃഷ്ടിക്കാനാണ് ഇഡിയുയെ ശ്രമം... നീക്കം നിലവിൽ നിയമപരമായി നേരിടുകയാണ്...


മനു തോമസിന് പോലീസ് സംരക്ഷണം നൽകണണമെന്ന് രഹസ്യാന്വേഷണവിഭാഗം...വീടിനും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകണമെന്നാണ് റിപ്പോർട്ട്...ഫെയ്‌സ്ബുക്കിലൂടെ ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നു...


വീണ്ടും കരുവന്നൂരിൽ ഇ ഡി പിടി മുറുക്കുകയാണ്.. എം എം വർഗീസിന്റെ പേരിലുള്ള സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി... 29. 29 കോടിയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്..

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈഴവ സമുദായം ബിജെപിക്കൊപ്പം പോയതിന് പിന്നാലെ എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ വാളോങ്ങി; തൂണിലും തുരുമ്പിലും എന്തിന് കുടിക്കുന്ന വെള്ളത്തില്‍ പോലും പുരോഗമനം കാണുന്ന സിപിഎമ്മിലെ ജാതിക്കളി അടപടലം പുറത്തായി

23 JUNE 2024 05:54 PM IST
മലയാളി വാര്‍ത്ത

More Stories...

തൃശ്ശൂരിൽ അത്ഭുതകരമായ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചു; ബിജെപിയുടെ വിജയത്തിന് വേണ്ടി കഠിനപരിശ്രമം നടത്തിയതിന്റെ ഫലമാണ് തൃശ്ശൂരിലെ വിജയം; ബിജെപി സംസ്ഥാന നേതൃയോഗത്തിൽ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ കുറച്ചു; മേയർ ആര്യ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ തിരിച്ചടിയുണ്ടായത് ജാതി-മത സംഘടനകള്‍ എതിരായത് കൊണ്ടാണെന്ന സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തല്‍ കേന്ദ്രനേതൃത്വം തള്ളി; പത്ത് കൊല്ലത്തിനിടെ ആദ്യമായി പിണറായിക്കെതിരെ ശബ്ദിച്ച് കേന്ദ്രനേതൃത്വം

മുഖ്യമന്ത്രിപദത്തില്‍ പിണറായി തുടരണോ എന്ന കാര്യത്തില്‍ ഇന്നും നാളെയുമായി തീരുമാനമാകും; മുഖ്യമന്ത്രി പദത്തില്‍ നിന്ന് പിണറായി മാറണമെന്ന അഭിപ്രായം പോളിറ്റ് ബ്യൂറോയിലും ഉയര്‍ന്നു ; ഡല്‍ഹിയില്‍ കേന്ദ്രകമ്മിറ്റി യോഗം ചേരുന്നു

സിപിഎം നേതാവായിരുന്ന എംവി രാഘവന്‍ എന്ന എം.വി.ആറിനെ ബദല്‍ രേഖയുടെ പേരിൽ സിപിഎം പുറത്താക്കി; പിന്നീട് അദ്ദേഹത്തെയും കുടുംബത്തെയും സിപിഎം വേട്ടയാടി; മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് സിപിഎമ്മില്‍ സജീവമാകാന്‍ എം.വി നികേഷ് കുമാര്‍ തീരുമാനിച്ചതോടെ കടുത്ത വിമര്‍ശനവുമായി വീട്ടുകാരും നാട്ടുകാരും

തൂണിലും തുരുമ്പിലും എന്തിന് കുടിക്കുന്ന വെള്ളത്തില്‍ പോലും പുരോഗമനം കാണുന്ന സിപിഎമ്മിലെ ജാതിക്കളി അടപടലം പുറത്തായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈഴവ സമുദായം ബിജെപിക്കൊപ്പം പോയതിന് പിന്നാലെ എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ വാളോങ്ങി. സംഗതിപിടിച്ചാല്‍ കിട്ടില്ലെന്ന് ഉറപ്പായതോടെ പുതിയ ഫോര്‍മുലയുമായി സിപിഎം രംഗത്തെത്തിയിരിക്കുകയാണ്. വെള്ളാപ്പള്ളി നടേശനെ അനുനയിപ്പിക്കാനായി മന്ത്രി വാസവന് ദേവസ്വം വകുപ്പിന്റെ ചുമതലകൂടി നല്‍കി.

മുന്‍ മന്ത്രി കെ.രാധാകൃഷ്ണന് പകരം മാനന്തവാടി എം.എല്‍.എ കേളുവിനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചെങ്കിലും കുറിച്യ സമുദായക്കാരനായ അദ്ദേഹത്തിന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ വകുപ്പ് മാത്രമാണ് നല്‍കിയത്. ദേവസ്വം, പാര്‍ലമെന്ററി കാര്യ വകുപ്പുകള്‍ നല്‍കിയില്ല. 2016 മുതല്‍ എംഎല്‍എയും പത്ത് കൊല്ലം പഞ്ചായത്ത് പ്രസിഡന്റും പിന്നെ പഞ്ചായത്ത് അംഗവും ആയിരുന്ന വ്യക്തിയാണ് കേളു. ആള് ചില്ലറക്കാരനല്ലെന്ന് വ്യക്തം. സംവരണമില്ലാത്തപ്പോള്‍ പോലും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അദ്ദേഹം വഹിച്ചിരുന്നു. എന്നിട്ടും സുപ്രധാന വകുപ്പുകള്‍ നല്‍കിയില്ല.

ആദ്യമായാണ് ഒരു പട്ടികവര്‍ഗ വിഭാഗക്കാരന്‍ ഇടത് മന്ത്രിമായകുന്നതെന്ന് വല്യ അഭിമാനത്തോടെയാണ് സിപിഎം പറയുന്നത്. നാണമില്ലേ സഖാക്കളേ നിങ്ങള്‍ക്ക്. അവരുടെ കൂടി വോട്ട് വാങ്ങിയാണല്ലോ നിങ്ങള്‍ അധികാരത്തിലേറുന്നത്. എന്നിട്ട് കൊല്ലം എഴുപത് കഴിഞ്ഞു ഒരു മന്ത്രി സ്ഥാനം നല്‍കാന്‍. 2011ല്‍ യുഡിഎഫ് സര്‍ക്കാരില്‍ പികെ ജയലക്ഷ്മി മന്ത്രിമായിരുന്നു. അവരെ തോല്‍പിച്ചാണ് കേളു നിയമസഭയിലെത്തിയത്. മുത്തങ്ങ വെടിവയ്പ്പിന് ശേഷമാണ് സിപിഎം ആദിവാസികള്‍ക്കായി ഒരു സംഘടനയുണ്ടാക്കിയത്. അക്കാലമത്രയും സിപിഎം അവരെ അധികാരത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ തയ്യാറായില്ല.

വാസവന് ദേവസ്വം നല്‍കിയതിലൂടെ എന്‍എസ്എസുമായി അടുക്കാന്‍ യാതൊരു താല്‍പര്യവും ഇല്ലെന്ന് വ്യക്തമാക്കുക കൂടിയാണ് സിപിഎം ചെയ്തിരിക്കുന്നത്. ഈഴവ സമുദായത്തെ കൂടെ നിര്‍ത്താതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകില്ലെന്ന ഉത്തമബോധ്യം സിപിഎമ്മിനുണ്ട്. മാത്രമല്ല പിണറായി വിജയനെ എല്ലാവരും വളഞ്ഞിട്ടാക്രമിക്കുമ്പോഴും വെള്ളാപ്പള്ളി അതിന് തയ്യാറായില്ല. മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണമെന്നും എന്തുണ്ട് കുറ്റമെന്ന് കണ്ടുപിടിക്കാന്‍ പലരും കാത്തിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ന്യൂനപക്ഷ പ്രീണനം തുടരുന്നത് ആപത്താണെന്ന് പാര്‍ട്ടിക്ക് മനസ്സിലായിട്ടുണ്ട്.

അവരാരും ഇത്തവണ കൂടെ നില്‍ക്കാഞ്ഞത് വലിയ തിരിച്ചടിയായി. അതുകൊണ്ട് അടിസ്ഥാന ജനവിഭാഗങ്ങളെ കൂടെ നിര്‍ത്താനാണ് ശ്രമം. അതിന്റെ ഭാഗമായാണ് കേളുവിനെ മന്ത്രിയാക്കിയതും വാസവന് ദേവസ്വം നല്‍കിയതും. എന്നാലിത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന ആശങ്കയാണുള്ളത്. പുരോഗമനം പറയുമ്പോഴും എല്ലാത്തിലും ജാതി നോക്കുന്ന സിപിഎം നിലപാട് പണ്ടും വിമര്‍ശനങ്ങള്‍ക്ക് ഇടയായിട്ടുണ്ട്. ജാതിവ്യവസ്ഥയെ എതിര്‍ക്കുകയും പുരോഗമനം പറയുകയും ചെയ്യുന്ന പാര്‍ട്ടിയിലെ പല പ്രാദേശിക നേതാക്കളും ഇപ്പോഴും അതിന് പുറത്തുവരാന്‍ തയ്യാറായിട്ടില്ല.

കൊടിക്കുന്നില്‍ സുരേഷിനെ പ്രോടൈം സ്പീക്കറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാതിരുന്നത് ബിജെപിയുടെ സവര്‍ണ മനോഭാവം കൊണ്ടാണെന്നാണ് പിണറായി വിജയന്‍ ആരോപിച്ചത്. അങ്ങനെയെങ്കില്‍ കേളുവിന് എന്തുകൊണ്ട് ദേവസ്വം വകുപ്പ് നല്‍കിയില്ലെന്ന മറുചോദ്യം ഉയര്‍ന്നു കഴിഞ്ഞു. അതിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രിയോ, സിപിഎമ്മോ തയ്യാറായിട്ടില്ല. പകരം പാവം കേളുവിനെ കൊണ്ട് എനിക്ക് ദേവസ്വം കിട്ടിയാലും സ്വീകരിക്കില്ലായിരുന്നു- എന്ന് പറയിപ്പിക്കുകയായിരുന്നെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

ജാതി സെന്‍സസിന്റെ കാര്യത്തിലും ഇതേ ഇരട്ടത്താപ്പാണ് സിപിഎം സ്വീകരിക്കുന്നത്. സെന്‍സസ് നടത്തണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ സെന്‍സസ് നടത്തട്ടെ എന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മുസ്ലിം സമുദായവും ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും സിപിഎം വഴങ്ങിയില്ല. അതോടെയാണ് ഇവരെല്ലാം സിപിഎമ്മില്‍ നിന്ന് അകന്നത്. ജാതിവ്യവസ്ഥ കൊടികുത്തി വാഴുന്നെന്ന് സിപിഎം അവകാശപ്പെടുന്ന ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തില്‍, അതായത് അയോധ്യയിലെ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ സമാജ് വാദി പാര്‍ട്ടി ഇത്തവണ ജനറല്‍സീറ്റില്‍ ദളിത് വിഭാഗക്കാരനെ മത്സരിപ്പിച്ചാണ് വിജയിപ്പിച്ചത്.

വല്യ പുരോഗമനം പറയുന്ന സിപിഎമ്മിന് ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ജനസംഖ്യാനുപാതമായി ജനപ്രതിനിധികളെയും മറ്റ് സ്ഥാനമാനങ്ങളും നല്‍കണം. സിപിഎം രൂപീകരിച്ച് അരനൂറ്റാണ്ട് അടുത്തപ്പോഴാണ് പൊളിറ്റ്ബ്യൂറോയില്‍ ഒരു ദളിതനെ എടുത്തത്. അംബേദ്കര്‍ പറഞ്ഞത് പോലെ പിബി ബ്രാഹ്‌മിണ്‍ ബോയ്‌സിന്റെ കൂട്ടമായിരുന്നു. അടുത്തകാലത്താണ് അതിന് മാറ്റംവന്നത്. ഇത്തരത്തില്‍ ജാതിമത ഭേദങ്ങളെല്ലാം വച്ച് പുലര്‍ത്തുന്ന പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ടാണ് ഇന്ത്യയില്‍ ഈ പാര്‍ട്ടി രക്ഷപെടാത്തത്. വര്‍ഗ സമര്തതിന് പകരം ജാതി എന്ന സാമൂഹ്യ വ്യവസ്ഥ തിരിച്ചറിഞ്ഞ് സാമൂഹ്യനീതി നടപ്പിലാക്കണം. ഒരുതരത്തില്‍ പറഞ്ഞാല്‍ അതും കമ്മ്യൂണിസമാണ്.

അത് ചെയ്യാതെ വോട്ട് ബാങ്കുള്ള മതവിഭാഗക്കാരെയും ജാതികളെയും കൂടെ നിര്‍ത്തുകയും ജനസംഖ്യയില്‍ കുറവുള്ള സവര്‍ണര്‍ക്ക് പാര്‍ട്ടിയിലും സര്‍ക്കാരിലും ഉദ്യോഗസ്ഥതലത്തിലും ഇരട്ടി പ്രാധാന്യം നല്‍കുന്നതും സാമൂഹ്യനീതിയല്ല, അത് പഴയ ഫ്യൂഡല്‍ വ്യവസ്ഥയുടെ പുതിയ പതിപ്പാണ്. അതാണ് കൊല്ലങ്ങളാണ് സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ പിന്തുടരുന്നത്. സംശയമുണ്ടെങ്കില്‍ ഈ രണ്ട് പാര്‍ട്ടികളും മന്ത്രിയാക്കിയവരുടെ ജാതി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. അതിന് മാറ്റംവരാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിസിഐ 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയം; രാജ്യത്ത് തന്നെ അപൂര്‍വ ശസ്ത്രക്രിയ; 3 കുട്ടികള്‍ കേള്‍വിയുടെ ലോകത്തേക്ക്...  (40 minutes ago)

തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി  (1 hour ago)

മൂന്ന് വയസ്സുകാരന് പൊള്ളലേറ്റ സംഭവം; തിളച്ച ചായ ഒഴിച്ചത് മുത്തശ്ശനല്ലെന്ന് പൊലീസ്...  (1 hour ago)

പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം... സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചു....  (1 hour ago)

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് വിമര്‍ശനം...  (1 hour ago)

കേരള തീരത്തും, തമിഴ്നാട് തീരത്തും കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത...  (1 hour ago)

സിദ്ധാർത്ഥൻ കൊല്ലപ്പെട്ട കേസിൽ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിക്കരുത്' എന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി മാതാപിതാക്കൾ...  (1 hour ago)

ദീപു സോമന്റെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ; പാറശാല സ്വദേശി സുനിൽ കുമാറിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം കേരളത്തിലും തമിഴ്‌നാട്ടിലും വ്യാപക തിരച്ചിൽ തുടരുന്നു...  (1 hour ago)

ആയുധമിറക്കി മോദി...!  (1 hour ago)

സര്‍വ്വകലാശാലയില്‍ ഒരുമുഴം മുന്നേയെറിഞ്ഞ് ഗവര്‍ണര്‍ സര്‍ക്കാരിനിട്ട് വെടിപൊട്ടിച്ചതോടെ കലിതുള്ളി സിപിഎം.... വീണ്ടും ആരിഫ് ഖാനെതിരെ എസ്എപ്‌ഐയെ ഇറക്കി സമരം കൊഴുപ്പിക്കാന്‍ നീക്കം....  (1 hour ago)

മനു തോമസിന് പോലീസ് സംരക്ഷണം  (1 hour ago)

കൈമലർത്തി പാർട്ടി  (1 hour ago)

ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസും സ‌ഹയാത്രികന്‍ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താന്‍ മാസങ്ങളെടുത്തേക്കുമെന്ന് സൂചന.... പേടകത്തിന്റെ തകരാർ പരിഹരിക്കാൻ ഇനിയും സമയമെടുക്കുമെന്ന് നാസ അറിയിച്ചതിന് പിന്നാ  (1 hour ago)

ബഹ്റൈൻ - കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകും; ഉച്ചകഴിഞ്ഞ് 1.40ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്  (2 hours ago)

ബൈഡനും ട്രംപും പൊരിഞ്ഞയടി...!  (2 hours ago)

Malayali Vartha Recommends