Widgets Magazine
08
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആത്മാർത്ഥതയിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തർ സംശയം ഉന്നയിക്കുന്നു...അജിത് കുമാറിനെ ക്രമ സമാധാന ചുമതലയിൽ നിന്നും മാറ്റണം...ആർ എസ് എസ് ബന്ധം പുറത്തുവരുന്നത്...പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ്...


സയനൈഡ് ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ... നാല് പേരെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടി... ലക്ഷ്യം കൈവശമുള്ള ആഭരണങ്ങളും പണവും കൊള്ളയടിക്കുക...


സുരേഷ് ഗോപിയെ കാണാൻ നാലു വയസുകാരി....സുരേഷ് ​ഗോപിയുടെ പൊലീസ് വേഷങ്ങൾ കണ്ടാണ് കുഞ്ഞു മനസിൽ ആരാധന തുടങ്ങുന്നത്...കുഞ്ഞാരാധികയെ കാണാൻ എത്തുമെന്ന് കേന്ദ്രമന്ത്രി...


എ‍ഡിജിപി എം.ആർ.അജിത് കുമാറുമായുള്ള സ്വകാര്യ സന്ദർശനം.... പൂരം കലക്കിയതാണോ, പൊലീസ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടോ,..? ആർഎസ്എസ് ഇടപെടലുണ്ടോ എന്നിവ പരിശോധിക്കേണ്ടി വരും...


ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ...കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ...കേസിൽ നാലാമതൊരു പ്രതി കൂടിയുണ്ടെന്ന് കുട്ടിയുടെ അച്ഛൻ...

പിണറായി രാജ്യത്തെ 'വിദേശ സെക്രട്ടറി'; മോദി ആമയിഴഞ്ചാനില്‍ എറിഞ്ഞു... അടിക്കടിയുള്ള വിദേശയാത്രക്ക് പിന്നിലെന്ത്?

26 JULY 2024 04:41 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വർണ്ണക്കള്ളക്കടത്തുകാരെ ഔദ്യോഗികമായി പോലീസ് സംവിധാനങ്ങൾ സഹായിക്കുന്നു; മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഈ ബന്ധം എത്തിനിൽക്കുന്നു; കൊള്ള മുതൽ പങ്കുവെക്കുന്നതിലുള്ള തർക്കമാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി എം.ആര്‍.അജിത്കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്തോത്രേയ ഹൊസബാളയുമായി നടത്തിയ രഹസ്യചര്‍ച്ച പുറത്തുവന്നു; തൃശൂര്‍പൂരം കലക്കാനുള്ള തിരക്കഥ സിപിഎമ്മും ബിജെപിയും ചേര്‍ന്ന് മുന്‍കൂട്ടിതയ്യാറാക്കിയതാണെന്ന് വ്യക്തമായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

മുഖ്യമന്ത്രിയുടെ ഓഫീസ് മഫിയാ തലവന്‍മാരുടെ സങ്കേതമായി മാറിയിരിക്കുന്നു; നിരന്തര ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

അരാജകത്വത്തിലേക്കാണ് ഇടത് സർക്കാർ കേരളത്തിനെ നയിക്കുന്നത്; സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായും തകർന്നുവെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

ശക്തൻ തമ്പുരാന്റെ പ്രതിമ സ്വന്തം ചെലവിൽ നിർമ്മിക്കും; പ്രതിമ തൃശൂരിനായി സമർപ്പിക്കും; വൻ പ്രഖ്യാപനവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മിനും അവരുടെ പിണറായി വിജയന്‍ സര്‍ക്കാരിനും വീണ്ടും വീണ്ടും തിരിച്ചടികളുടെ ഗോള്‍ മഴ. ഏറ്റവും ഒടുവില്‍ വിദേശ സഹകരണത്തിനായി ഐഎഎസ് ഉദ്യോഗസ്ഥ വാസുകിയെ സെക്രട്ടറിയായി നിയമിച്ചതിനെതിരെ കേന്ദ്രസര്‍ക്കാര്‍ കട്ടക്കലിപ്പിലായി. ഭരണഘടനയെ മറികടക്കരുതെന്ന് മുഖ്യമന്ത്രിക്കും ശിങ്കിടികള്‍ക്കും വിദേശകാര്യ മന്ത്രാലയം കര്‍ശന താക്കീത് നല്‍കി. കേന്ദ്രത്തിന്റെ അധികാരത്തിലേക്ക് കടക്കരുതെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഭരണഘടന നല്‍കുന്ന അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കടന്നുകയറരുതെന്നും വക്താവ് മുന്നറിയിപ്പ് നല്‍കി. വിദേശങ്ങളുമായുള്ള ബന്ധങ്ങള്‍ കേന്ദ്രത്തിന്റെ പരിഗണനാ വിഷയമാണെന്നും അത് സംസ്ഥാന പട്ടികയിലും കണ്‍കറന്റ് പട്ടികയിലും ഉള്ളതല്ലെന്നും പിണറായിയെ ഓര്‍മിപ്പിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിയും പിന്നാലെ പാര്‍ട്ടിയിലും മുന്നണിയിലും ഉണ്ടായ വിമര്‍ശനങ്ങളും കാരണം പഴയ ശൗര്യം ഒരു പൊടിക്കെങ്കിലും അടക്കിയ പിണറായിക്ക് ഇത് വലിയ പ്രഹരമായി. ബജറ്റില്‍ സംസ്ഥാനത്തിന് ഒന്നും അനുവദിച്ചില്ലെന്ന കാര്യം സിപിഎം രാഷ്ട്രീയ ആയുധമാക്കി മുന്നേറുമ്പോഴാണ് അപ്രീക്ഷിത തിരിച്ചടിയുണ്ടായത്.

വിദേശരാജ്യങ്ങള്‍, എംബസികള്‍ എന്നിവയുമായി നേരിട്ടുള്ള സഹകരണത്തിനാണ് വാസുകിയെ നിയമിച്ചത്. ഇതിനായി വിദേശ ഏകോപനം എന്ന ഡിവിഷനും രൂപീകരിച്ചിരുന്നു. തൊഴില്‍ വകുപ്പ് സെക്രട്ടറിയാണ് വാസുകി. വിദേശത്ത് നിന്ന് എന്തെങ്കിലും സഹായമോ, സഹകരണമോ ലഭ്യമാകണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. പിന്നെ എന്തിനാണ് ഇത്തരത്തിലൊരു ഡിവിഷന്‍ രൂപീകരിച്ചതെന്ന് വ്യക്തമല്ല.

സംസ്ഥാനത്തെത്തുന്ന പല വിദേശ സ്ഥാനപതികളും വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം എന്നീ മേഖലകളിലുള്ള സഹകരണത്തിന് തയ്യാറാവാറുണ്ട്. അതുകൊണ്ട് വിവിധ വകുപ്പുകളുടെ ഏകോപനം നടത്താനാണ് വാസുകിയെ നിയമിച്ചത്. ഇവരെ സഹായിക്കാന്‍ പൊതുഭരണ വകുപ്പ്, ഡല്‍ഹിയിലെ റസിഡന്റ് കമ്മിഷ്ണര്‍ എന്നിവരെയും ചുമതലപ്പെടുത്തിയിരുന്നു. ഇതിനൊക്കെ പിന്നില്‍ മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും മറ്റ് ചില മന്ത്രിമാരും ഇടയ്ക്കിടെ നടത്തുന്ന വിദേശ സന്ദര്‍ശനങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന ആക്ഷേപം ഉയരുന്നുണ്ട്. ചില ബിജെപി നേതാക്കള്‍ ഇത് സംബന്ധിച്ച കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായാണ് സൂചന. മുഖ്യമന്ത്രി, സാംസ്‌കാരിക മന്ത്രി എന്നിവരുടെ വിദേശയാത്രകള്‍ക്ക് കേന്ദ്രം അനുമതി നല്‍കാതിരിക്കുകയും ചെയ്തിട്ടുണ്ട്.

 

ഏറ്റവും അവസാനം കുവൈറ്റില്‍ തീപിടുത്തം ഉണ്ടായപ്പോള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും അനുമതി കൊടുത്തില്ല. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ സംസ്ഥാന മന്ത്രിമാര്‍ പോകുന്ന പതിവില്ലെന്നാണ് കേന്ദ്രം പറയുന്നത്. പക്ഷെ, മുഖ്യമന്ത്രിയും മകളും ഭാര്യയും അടിക്കടി ഗള്‍ഫ് രാജ്യങ്ങളില്‍ പോകുന്നതില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപം മുന്‍പും ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് ദുബൈയിലെ ഒരു ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്നും ലാവ്‌ലിന്‍ അടക്കമുള്ള കമ്പനികള്‍ ഈ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചെന്നും ഷോണ്‍ ജോര്‍ജ് അടുത്തകാലത്ത് ആരോപിച്ചിരുന്നു. ഒരു കമ്പനി ഈ ആരോപണം നിഷേധിച്ചിരുന്നു. എന്നാല്‍ ആരോപണത്തില്‍ ഷോണ്‍ ഉറച്ചുനിന്നു. ഇതിനെതിരെ മുഖ്യമന്ത്രി നിയമനടപടി സ്വീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാഷും വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ മകള്‍ക്ക് ഷാര്‍ജയില്‍ ഐ.ടി കമ്പനി തുടങ്ങാനായി, അവിടുത്തെ ഭരണാധികാരി കേരളത്തിലെത്തിയപ്പോള്‍ സഹായം തേടിയതായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. പ്രോട്ടോക്കോള്‍ തെറ്റിച്ച് കുവൈറ്റ് രാജാവിനെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്‌ളിഫ്ഹൗസിലെത്തിച്ചെന്നും കമലാ വിജയന്‍ കുവൈറ്റ് രാജ്ഞിക്ക് സമ്മാനം കൊടുത്തത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും സ്വപ്‌ന ആരോപിച്ചിരുന്നു. അതുപോലെ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് ഡോളര്‍ കടത്തിയ സംഭവങ്ങളും നടന്നിട്ടുണ്ട്. അതിലൊക്കെ ഭരണനേതൃത്വത്തിലെ പലര്‍ക്കും പങ്കുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യങ്ങളും വാസുകിയുടെ സെക്രട്ടറി പദവും കൂട്ടിവായിക്കുമ്പോള്‍ എന്തൊക്കെയോ, എവിടെയോ ചീഞ്ഞുനാറുന്നത് പോലെ... തോന്നുന്നു.

കെ വാസുകിയുടെ നിയമനത്തിന്റെ പേരില്‍ വിദേശകാര്യമന്ത്രാലയം കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് വിദേശ കാര്യമന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനത്തിന് ശേഷം ചീഫ് സെക്രട്ടറി വി വേണു മാധ്യമങ്ങളോട് പറഞ്ഞു. വാസുകിയെ നിയമിച്ചത് തെറ്റാണെന്നോ നിയമന ഉത്തരവ് പിന്‍വലിക്കാനോ ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ള കാര്യങ്ങളില്‍ ധാരണയുള്ളവരാണ് ഇവിടുത്തെ ഉദ്യോഗസ്ഥര്‍. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന് ഔദ്യോഗികമായി കേന്ദ്രസര്‍ക്കാര്‍ അറിയിപ്പ് വന്നാലേ മറ്റ് നടപടികള്‍ സ്വീകരിക്കുകയുള്ളൂ എന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

കഴിഞ്ഞ മാസം 15ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് തൊഴില്‍ വകുപ്പ് സെക്രട്ടറി ഡോ വാസുകിക്ക് വിദേശ സഹകരണത്തിന്റെ ചുമതല നല്‍കി ഉത്തരവ് പുറപ്പെടുവിച്ചത്. വാസുകിയുടെ നിയമനം സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് സത്യവുമായി യാതൊരു ബന്ധമില്ലെന്നായിരുന്നു ചീഫ് സെക്രട്ടറി ഡോ വേണുവിന്റെ ആദ്യ നിലപാട്. സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്ത ഉണ്ടാക്കാനും പ്രചരിപ്പിക്കുവാനും ഉള്ള അവസരം നഷ്ടപ്പെടരുത് എന്ന ചിലരുടെ വാശിയുടെ അടിസ്ഥാനത്തിലാണ് ഇത് പോലെയുള്ള വാര്‍ത്തകള്‍ പിറക്കുന്നതെന്നാണ് വേണു ഫെയ്സ്ബുക്കില്‍ കുറിച്ചത്. ചീഫ് സെക്രട്ടറി ന്യായീകരിക്കാന്‍ ശ്രമിച്ചതെല്ലാം കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. അനാവശ്യമായി കേന്ദ്രത്തിന്റെ അധികാര പരിധിയിലേക്ക് കൈ കടത്തരുതെന്ന കര്‍ശന താക്കീതും സംസ്ഥാന സര്‍ക്കാരിന് വാങ്ങിക്കേണ്ടി വന്നു എന്നത് വലിയ നാണക്കേടിയി. മുഖ്യമന്ത്രിയോ മന്ത്രിമാരോ സിപിഎം നേതാക്കളോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PINARAYI VIJAYAN ആർ എസ് എസ് ബന്ധം പുറത്ത്  (12 hours ago)

Andhra-Pradesh അവരുടെ ഒരേയൊരു ലക്ഷ്യം  (12 hours ago)

SURESH GOPI വീഡിയോ വൈറൽ  (12 hours ago)

ADGP ആർഎസ്എസ്നേതാവിനെ കണ്ടതെന്തിന്?  (13 hours ago)

മുഖം പോലും മറയ്‌ക്കാതെ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച ശേഷം കവർച്ച നടത്തി കള്ളൻ  (14 hours ago)

സ്വർണ്ണക്കള്ളക്കടത്തുകാരെ ഔദ്യോഗികമായി പോലീസ് സംവിധാനങ്ങൾ സഹായിക്കുന്നു; മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഈ ബന്ധം എത്തിനിൽക്കുന്നു; കൊള്ള മുതൽ പങ്കുവെക്കുന്നതിലുള്ള തർക്കമാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക  (14 hours ago)

KOLLAM മറ്റൊരു പ്രതി കൂടി? തുടരന്വേഷണം  (15 hours ago)

MV GOVINDHAN ഇനി എല്ലാം നോക്കിയും കണ്ടും...  (15 hours ago)

വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ, അതുമല്ലെങ്കിൽ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ള കുബുദ്ധി വച്ച് പുരുഷനെതിരെ ആരോപണം ഉന്നയിച്ചാൽ, ആരോപണത്തിൽ കഴമ്പ് ഉണ്ടോ ഇല്ലയോ എന്നു പോലും നോക്കാതെ ഉടൻ തന്നെ അവൻ്റെ പ  (15 hours ago)

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി എം.ആര്‍.അജിത്കുമാര്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്തോത്രേയ ഹൊസബാളയുമായി നടത്തിയ രഹസ്യചര്‍ച്ച പുറത്തുവന്നു; തൃശൂര്‍പൂരം കലക്കാനുള്ള തിരക്കഥ സിപിഎമ്മും ബിജെപ  (15 hours ago)

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയിലുണ്ടായ പ്രതിസന്ധികളിൽ പ്രതികരിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്  (15 hours ago)

മുഖ്യമന്ത്രിയുടെ ഓഫീസ് മഫിയാ തലവന്‍മാരുടെ സങ്കേതമായി മാറിയിരിക്കുന്നു; നിരന്തര ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (15 hours ago)

കടലുകളുടെയും സമുദ്രങ്ങളുടെയും അടിത്തട്ടിൽ വെള്ളി കുമിഞ്ഞു കൂടുന്നതായി ഗവേഷകർ....  (15 hours ago)

അരാജകത്വത്തിലേക്കാണ് ഇടത് സർക്കാർ കേരളത്തിനെ നയിക്കുന്നത്; സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായും തകർന്നുവെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (15 hours ago)

ശക്തൻ തമ്പുരാന്റെ പ്രതിമ സ്വന്തം ചെലവിൽ നിർമ്മിക്കും; പ്രതിമ തൃശൂരിനായി സമർപ്പിക്കും; വൻ പ്രഖ്യാപനവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (15 hours ago)

Malayali Vartha Recommends