കോൺഗ്രസിൽ നിന്നും സി.പി.എം തൊഴുത്തിലെത്തിയ ഡോ.പി.സരിൻ ഒരു ബലിമൃഗം മാത്രമാണ്; തുറന്നടിച്ച് ചെറിയാൻ ഫിലിപ്പ്
സരിൻ ബലിമൃഗമെന്ന് രാഷ്ട്രീയ നിരീക്ഷകൻ ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കോൺഗ്രസിൽ നിന്നും സി.പി.എം തൊഴുത്തിലെത്തിയ ഡോ.പി.സരിൻ ഒരു ബലിമൃഗം മാത്രമാണ്. തെരഞ്ഞെടുപ്പു കഴിഞ്ഞാൽ സരിനെ പുന്നയ്ക്കാ വികസന കോർപ്പറേഷൻ ചെയർമാനോ, കൈരളി ടി വി യിലെ ഗുമസ്തനോ ആക്കും. അടുത്ത തെരഞ്ഞെടുപ്പിൽ പി.വി. അൻവറിന്റെ ഒഴിവിൽ നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കിയേക്കാം.
അടിമക്കൂട്ടമായ സി.പി.എം -ൽ സരിന് കോൺഗ്രസിലെ പോലെ അഭിപ്രായസ്വാതന്ത്രൃമോ പ്രമുഖ സ്ഥാനമോ ഉണ്ടാകില്ല. സി.പി.എം -ൽ ചേർന്നാൽ ബ്രാഞ്ച് കമ്മറ്റി അംഗമായി ബക്കറ്റു പിരിവ് നടത്താം.
അതേസമയം ഡോ.പി.സരിൻ എടുത്തു ചാടുന്നത് തിരിച്ചു കയറാനാവാത്ത മരണക്കിണറിലേക്കാണ് എന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞിരുന്നു . ഒരു യുവാവിന്റെ രാഷ്ട്രീയ ആത്മഹത്യയെന്ന് കാലം തെളിയിക്കും. വർഗ്ഗീയ ശക്തികളുടെ പിന്തുണയുള്ളവർക്കു മാത്രമേ സി.പി.എം ൽ നിലനിൽക്കാനാവൂ. രാഷ്ട്രീയത്തിലേയോ സിവിൾ സർവീസിലേയോ പാരമ്പര്യമോ ബാദ്ധികമായ മികവോ മറ്റു കഴിവുകളോ സി.പി.എം പരിഗണിക്കാറില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റാൽ വീണ്ടും ചിലപ്പോൾ ജയ സാധ്യതയില്ലാത്ത സീറ്റിൽ നേർച്ചകോഴിയാക്കും. സി.പി.എം ന് ശക്തിയില്ലാത്ത സീറ്റുകളിൽ ജാതി-മത പിൻബലമുള്ളവർക്ക് മാത്രമേ ജയിക്കാൻ കഴിയൂ. അല്ലാത്തവരെ ഉപയോഗം കഴിഞ്ഞാൽ സി.പി.എം ക്രമേണ നിഷ്ക്കരുണം വലിച്ചെറിയും.
ചെറുപ്പക്കാരനായ സരിന് കോൺഗ്രസിൽ ഭാവിയിൽ ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന പരിഗണനയാണ് അപക്വവും വൈകാരികവുമായ തീരുമാനത്തിലൂടെ തകർത്തത്. സി.പി.എം ഒരു മുങ്ങുന്ന കപ്പലാണെന്ന കാര്യം സരിൻ മറക്കരുത് എന്നും ചെറിയാൻ ഫിലിപ്പ് ഓർമ്മപ്പെടുത്തി .
https://www.facebook.com/Malayalivartha