കുറ്റബോധം ഉള്ളതു കൊണ്ടാണ് കോണ്‍ഗ്രസും മുസ്ലീംലീഗും വര്‍ഗീയതയുമായി സമരസപ്പെട്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചേലക്കരയില്‍ പറഞ്ഞത്; കേരളത്തിലെ സി.പി.എമ്മിനെ സംഘ്പരിവാര്‍ തൊഴുത്തില്‍ കെട്ടിയ ആളാണ് പിണറായി വിജയന്‍ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
കുറ്റബോധം ഉള്ളതു കൊണ്ടാണ് കോണ്‍ഗ്രസും മുസ്ലീംലീഗും വര്‍ഗീയതയുമായി സമരസപ്പെട്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചേലക്കരയില്‍ പറഞ്ഞത്. കേരളത്തിലെ സി.പി.എമ്മിനെ സംഘ്പരിവാര്‍ തൊഴുത്തില്‍ കെട്ടിയ ആളാണ് പിണറായി വിജയന്‍ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലാവലിന്‍ കേസില്‍ നിന്നും രക്ഷപ്പെടാനും അദ്ദേഹത്തിനും കുടുംബത്തിനും എതിരായ കേസുകളില്‍ കേന്ദ്ര ഏജന്‍സികളുംട അന്വേഷണം മരവിപ്പിക്കുന്നതിനും വേണ്ടി പിണറായി വിജയന്‍ സംഘ്പരിവാറുമായി നടത്തിയ ഗൂഡാലോചനകളാണ് കേരളത്തിലെ സി.പി.എമ്മിനെ വല്ലാത്തൊരു അവസ്ഥയില്‍ എത്തിച്ചിരിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .
ഇതേ മുഖ്യമന്ത്രിയാണ് രണ്ടാം തവണ അധികാരത്തില്‍ എത്തിയ ഉടനെ ഔദ്യോഗിക കാര്‍ ഉപേക്ഷിച്ച് മാസ്‌കറ്റ് ഹോട്ടലില്‍ എത്തി ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. അങ്ങനെയുള്ള ആളാണ് കോണ്‍ഗ്രസും ലീഗും വര്‍ഗീയതയുമായി സമരസപ്പെട്ടെന്ന് പറയുന്നത്. ഇതേ മുഖ്യമന്ത്രിയാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയെ ആര്‍.എസ്.എസ് നേതാക്കളെ കാണാനുള്ള ദൂതനായി വിട്ടത്. ബി.ജെ.പി ജയിപ്പിക്കുന്നതിന് വേണ്ടി തൃശൂര്‍ പൂരം കലക്കുന്നതിന് വേണ്ടിയുള്ള ആസൂത്രണം എ.ഡി.ജി.പിയെ കൊണ്ട് ചെയ്യിപ്പിച്ചതും ഇതേ മുഖ്യമന്ത്രിയാണ്.
വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തെ കുറിച്ചു പറയുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടി തന്നെയല്ലേ, വടകരയില്‍ ഷാഫി പറമ്പിലിനെ പരാജയപ്പെടുത്തുന്നതിനു വേണ്ടി കാഫിര്‍ സ്‌കീന്‍ ഷോട്ട് വിവാദമുണ്ടാക്കി സംഘ്പരിവാറിനെ പോലെ ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചത്. മലപ്പുറത്തെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. മലപ്പുറത്തെ കുറിച്ചല്ല കേരളത്തെ കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
https://www.facebook.com/Malayalivartha