മുഖ്യമന്ത്രി വിചാരിച്ചാൽ അര മണിക്കൂർ കൊണ്ട് തിരാവുന്ന വിഷയമാണ് ആശാ വർക്കർമാരുടെതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി വിചാരിച്ചാൽ അര മണിക്കൂർ കൊണ്ട് തിരാവുന്ന വിഷയമാണ് ആശാ വർക്കർമാരുടെതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . അവരുടെ പ്രയാസങ്ങൾ എന്തെന്ന് അറിയണം അവർ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചർച്ച ചെയ്യുവാൻ മുഖ്യമന്ത്രി ഇവരെ വിളിക്കണം ഓണറേറിയം വർദ്ധിപ്പിക്കണം വിരമിക്കൽ ആനുകൂല്യങ്ങൾ കൊടുക്കണം ഇതെല്ലാം ന്യായമായ ആവശ്യങ്ങളാണ്. വെറും 232 രൂപ കൊണ്ട് ഇക്കാലത്ത് ആർക്കാണ് ജീവിക്കാൻ കഴിയുക? മുഖ്യമന്ത്രി ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തിരമായി ഇടപ്പെടുകയാണ് വേണ്ടത്.
ഈ വിഷയത്തിൽ ധനകാര്യ മന്ത്രിയുടെ പ്രസ്താവന വളരെ ദൗർഭാഗ്യകരമായി പോയി. എല്ലാവർക്കും വാരിക്കോരി കൊടുക്കുകയല്ലേ എന്നാണ് മന്ത്രി പറഞ്ഞത്, വാരിക്കോരി കൊടുക്കേണ്ട, ഈ പാവങ്ങൾക്ക് വയർ നിറയ്ക്കാനുള്ളത് കൊടുത്താൽ മതി.
ക്രൂരതയാണ് സർക്കാർ ഇവരോട് കാണിക്കുന്നത്. ഇവരുടെ ജീവിക്കാൻ വേണ്ടിയുള്ള സമരത്തോടൊപ്പം ഞങ്ങളുണ്ടാകും ഇനി ഇവരോട് പ്രതികാര നടപടിയുമായിട്ടാണ് മുന്നോട്ട് പോകുന്നതെങ്കിൽ അതിനെ അതേ അർത്ഥത്തിൽ ഞങ്ങളും ആശാ വർക്കർമാരും ചേർന്ന് നേരിടും.
ബിനോയ് വിശ്വത്തിൻ്റെ വാക്കും പഴയ ചക്കും ഒരുപോലെയാണ് അദ്ദേഹം പറയുന്നത് ആരും കണക്കിലെടുക്കേണ്ടതില്ല. സായ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നയാളാണ്. എലപ്പുള്ളിയിലെ മദ്യ നിർമ്മാണ കമ്പനിക്കെതിരെ പോരാടുമെന്ന് പറഞ്ഞിട്ട് സിപിഐയുടെ എം എൻ സ്മാരക മന്ദിരത്തിൽ വച്ച് തന്നെ മുഖ്യമന്ത്രി അദ്ദേഹത്തിൻ്റെ വായടപ്പിച്ചു.അതിന് ശേഷം പുള്ളി വാ തുറന്നിട്ടില്ല. ബിനോയ് വിശ്വത്തിൻ്റെ വാക്കിനെ ആരും വില കൽപ്പിക്കുന്നില്ല. ഇപ്പോഴത്തെ CPIക്ക് ആർജ്ജവമോ തൻ്റെ ടമോ ഇല്ല.
ആശാവർക്കർമാരുടെ സമരം പട്ടിണി കിടക്കുന്നവരുടെ സമരമാണ്. പട്ടിണി കിടക്കുന്നവരുടെ സമരത്തിന് ഒപ്പം നിൽക്കുന്നത് സമരത്തെ റാഞ്ചാനല്ല. ഒരു രാഷ്ടീയവും ഇല്ല ഇതിൻ എല്ലാ രാഷ്ട്രീയത്തിൻ പെട്ടവരുമുണ്ട്. സർക്കാർ ഈ സമരത്തെ അനുഭാവപൂർവ്വം പരിഹരിക്കണം. സർക്കാർ വക്കീലന്മാർക്കും PSC അംഗങ്ങൾക്കും വാരിക്കോരി കൊടുക്കുന്പോൾ ഇവരെ കാണാതെ പോകരുതെന്ന് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha