ദുബായിൽ എത്തിയിട്ട് 9 മാസം..!ഫോണിൽ സംസാരിച്ച് നടന്നു പിന്നാലെ..! മരിച്ച നിലയിൽ കണ്ടെത്തി പാർത്ഥനയോടെ യൂസഫലി..!
നീന്തൽ കുളത്തിൽ വീണ് യുവാവ് മരിച്ചു. പത്തനംതിട്ട കിടങ്ങന്നൂർ നാൽക്കാലിക്കൽ പീടികയിൽ ജോൺസൺ തോമസിൻ്റെ മകൻ ജോവ ജോൺസൺ തോമസ് (20) ആണ് മരിച്ചത്. നീന്തൽക്കുളത്തിന് സമീപത്തുകൂടി ഫോണിൽ സംസാരിച്ച് നടന്നു പോകവേ കാൽ വഴുതി വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
ഒൻപത് മാസം മുൻപാണ് ജോൺസൺ ഷാർജയിലെത്തിയത്. ഓയിൽ കമ്പനിയിൽ കെമിക്കൽ ലാബ് അസിസ്റ്റൻ്റായി ജോലി ചെയ്യുകയാണ്. ജോവയുടെ പിതാവ് ജോൺസൺ ഫുജൈറയിൽ അലുമിനിയം ഫാബ്രിക്കേഷൻ കട നടത്തുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.
യുവാവിനെ ദുബായിയിൽ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മന്ദരപ്പിള്ളി വെളിയത്ത് സന്ദീപിന്റെ മകൻ അഭിമന്യുവാണ് (21) മരിച്ചത്.
രണ്ട് വർഷമായി അഭിമന്യു ദുബായിലാണ്. അമ്മ: സ്വപ്ന. മൃതദേഹം ഇന്ന് നാട്ടിലെത്തും. സംസ്കാരം ഇന്ന് 10.30ന് കൊരട്ടി ശ്മശാനത്തിൽ.
ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ച ജീവനക്കാരന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് നേതൃത്വം നല്കി പ്രവാസിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി. അബുദാബി അൽ വഹ്ദ മാൾ ലുലു ഹൈപ്പർ മാർക്കറ്റ് സൂപ്പർവൈസറും തിരൂർ കന്മനം സ്വദേശിയുമായ സി.വി.ഷിഹാബുദ്ദീ(46)നാണ് ജോലിക്കിടെ ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം മരിച്ചത്.
പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു; വിടപറഞ്ഞത് പ്രവാസലോകത്തെ സാമൂഹിക, സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യം
'ഉമ്മൂമ്മയ്ക്ക് ജന്മദിനാശംസകൾ': രണ്ട് വർഷത്തെ കാത്തിരിപ്പ്; ഫ്ലൈറ്റ് അറ്റൻഡന്റ് ദുബായിൽ നിന്നും കേരളത്തിൽ, വൈകാരിക വിഡിയോ
ബനിയാസ് മോർച്ചറിയിൽ നടന്ന മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത എം. എ. യൂസഫലി മൃതദേഹം നാട്ടിലേക്ക് അയക്കുന്നതുവരെ എല്ലാ കാര്യത്തിനും കൂട്ടുനിന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിൽ പങ്കുവച്ച വിഡിയോ വൈറലാകുകയും ചെയ്തു.
എംബാമിങ് സെന്റററിൽ ഭൗതിക ശരീരം എംബാം ചെയ്ത ശേഷം എം.എ.യൂസഫലി തന്നെയാണ് മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകിയത്.
ഈ ദൃശ്യങ്ങളുള്ളവിഡിയോയ്ക്ക് താഴെ ഒട്ടേറെ പേർ അഭിനന്ദിച്ച് കൊണ്ട് കമന്ററുകളിട്ടു. ഒരു സ്ഥാപന ഉടമ എങ്ങനെയായിരിക്കണം എന്നതിന് ഉദാഹരണമാണ് യൂസഫലി എന്ന് ഒരാൾ കുറിച്ചപ്പോൾ, ഒരാൾ മരിച്ചു... അദ്ദേഹത്തിന്‍റെ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകുന്നത് രാജ്യത്തെ ഏറ്റവും വലിയ ശതകോടീശ്വരനും മരിച്ച വ്യക്തിയുടെ കമ്പനി ഉടമയുമാണ്. അതാണ് മനുഷ്യത്വം എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
വർഷങ്ങളായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്ന ഷിഹാബുദ്ദീൻ വ്യാഴാഴ്ച ഹൈപ്പർ മാർക്കറ്റിൽ ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച പുലർച്ചെ നാട്ടിലെത്തിച്ച മൃതദേഹം കന്മനം ജമാഅത്ത് പള്ളിയിൽ ഖബറടക്കി. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
https://www.facebook.com/Malayalivartha