Widgets Magazine
21
Feb / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലശ്ശേരിയിൽ സ്ത്രീയുടെ ചെവിയിൽ ഉഗ്രവിഷമുള്ള പാമ്പ് കയറി പുറത്തേക്ക് തലയിട്ട് ഇറങ്ങാൻ നോക്കുന്നു.. വാട്സ്ആപ്പ് ​ഗ്രൂപ്പികളിൽ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.. ഞെട്ടിക്കുന്ന വീഡിയോ..


ലഗേജിന്റെ ഭാരക്കൂടുതൽ ചോദ്യം ചെയ്‌ത വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട്..ബാഗിൽ ബോംബാണെന്ന് മറുപടി പറഞ്ഞ യാത്രക്കാരൻ അറസ്റ്റിൽ.. പരിഹാസ രൂപേണ റഷീദ് മറുപടി നൽകി..


നേപ്പാളിൽ ടൂറിസം പരിപാടിക്കിടെ ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ച് ഉപപ്രധാനമന്ത്രിയ്ക്ക് പരിക്കേറ്റു..അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്.. കത്തിച്ച മെഴുകുതിരിയിൽ തീപിടിക്കുകയായിരുന്നു..


ഉദ്ഘാടന ദിവസം ബാറിൽ സംഘർഷം; ജീവനക്കാരൻ അറസ്റ്റിൽ...


പാകിസ്ഥാൻ ചാരസുന്ദരിയുടെ മേനിയിൽ മയങ്ങി വീണ് മലയാളികൾ..പ്രതിരോധ രഹസ്യങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ചോര്‍ത്തി നല്‍കി.. മലയാളിയടക്കം മൂന്നുപേരെക്കൂടി അറസ്റ്റു ചെയ്തിരിക്കുകയാണ്..

ഇതെന്റെ അവസാനത്തെ ഫോണ്‍ കോൾ'; തൂക്ക് കയറിന് മുന്നിൽ നിന്നും യുവതിയുടെ കോൾ

18 FEBRUARY 2025 12:43 PM IST
മലയാളി വാര്‍ത്ത

യുഎഇയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിന് പിന്നാലെ നാട്ടിലെ കുടുംബത്തോട് അവസാനമായി സംസാരിച്ച് ഇന്ത്യക്കാരിയായ  യുവതി. ഷഹ്‌സാദി എന്ന 33കാരിയ്ക്കാണ് അബുദാബി കോടതി വധശിക്ഷ വിധിച്ചത്. 24 മണിക്കൂറിനകം ശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അബുദാബിയിലെ അല്‍ വാതാബ ജയിലില്‍ കഴിയുകയാണ് ഷഹ്‌സാദി. അവസാന ആഗ്രഹമെന്ന നിലയിലാണ് വീട്ടിലേക്ക് വിളിച്ച് കുടുംബത്തോട് സംസാരിക്കാന്‍ ജയില്‍ അധികൃതര്‍ ഷഹ്‌സാദിയെ അനുവദിച്ചത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ഷഹ്‌സാദി ഇത് തന്റെ അവസാന ഫോണ്‍ കോള്‍ ആയിരിക്കുമെന്നും പറഞ്ഞു.


 
യുപിയിലെ ബാന്ദ സ്വദേശിയാണ് ഷഹ്‌സാദി.ഏത് നിമിഷവും തന്റെ വധശിക്ഷ നടപ്പിലാക്കും. അവസാനത്തെ ആഗ്രഹം എന്ന നിലയിലാണ് ഈ ഫോൺ കോൾ എന്നും യുവതി കുടുംബാംഗങ്ങളോട് പറഞ്ഞു. വളരെ വൈകാരികത നിറഞ്ഞ മുഹൂർത്തം ആയിരുന്നു ഇത്.

 



2021 ൽ ആണ് ഷഹ്‌സാദി ജോലി തേടി അബുദാബിയിൽ എത്തിയത്. ഉസൈർ എന്ന പരിചയക്കാരന്റെ സഹായത്തോടെ ഇവർ യുഎഇയിൽ എത്തുകയായിരുന്നു. 2020 ൽ സോഷ്യൽ മീഡിയ വഴിയാണ് യുവതി ഉസൈറുമായി അടുപ്പത്തിലായത്. വിദേശത്ത് ആഡംബര ജീവിതം നയിക്കാമെന്നും മുഖത്തെ മുറിവുകൾ എല്ലാം മാറ്റി സൗന്ദര്യം വീണ്ടെടുക്കാമെന്നും ഇയാൾ യുവതിയോട് പറഞ്ഞു. ഇയാളുടെ മോഹനവാഗ്ദാനങ്ങളിൽ ആകർഷിക്കപ്പെട്ട യുവതി യുഎഇയിലേക്ക് പോകാൻ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.

എന്നാൽ യുവതിയെ ഇയാൾ പണത്തിന് ആഗ്ര സ്വദേശികൾക്ക് വിറ്റു. ഉസൈറിന്റെ ബന്ധുക്കൾ കൂടിയായ ഫൈസ്- നദിയ ദമ്പതികൾക്ക് ആയിരുന്നു വിറ്റത്. അവർ യുവതിയെ അബുദാബിയിലേക്ക് കൊണ്ടുപോയി.  മകനെ നോക്കുന്നതിന് വേണ്ടിയായിരുന്നു യുവതിയെ ദമ്പതികൾ വാങ്ങിയത്. എന്നാൽ അധികം വൈകാതെ കുട്ടി മരിച്ചു. ഇതോടെയാണ് ഷഹ്‌സാദിയുടെ ജീവിതം ദുരിതപൂർണം ആയത്.

 മകന്റെ മരണത്തിന് ഉത്തരവാദി ഷഹ്‌സാദിയാണെന്ന് ആരോപിച്ച് ദമ്പതികള്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് ഷഹ്‌സാദിയെ അറസ്റ്റ് ചെയ്യുകയും അബുദാബി കോടതി ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. കോടതിവിധിയ്ക്ക് പിന്നാലെ ഷഹ്‌സാദിയുടെ പിതാവ് ഷാബിര്‍ ഖാന്‍ ജില്ലാഭരണകൂടത്തെയും ഉന്നത ഉദ്യോഗസ്ഥരെയും കണ്ടു. തന്റെ മകളുടെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

 

 


 
കുട്ടിക്കാലം മുതല്‍ ദുരിതപൂര്‍ണമായ ജീവിതം നയിച്ചയാളാണ് ഷഹ്‌സാദി. ചെറിയപ്രായത്തില്‍ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പൊള്ളലേറ്റ് ഷഹ്‌സാദിയുടെ മുഖത്ത് മുറിവേറ്റിരുന്നു. 2020ലാണ് സോഷ്യല്‍ മീഡിയയിലൂടെ ഉസൈറുമായി ഷഹ്‌സാദി പരിചയത്തിലായത്. മുഖത്തെ മുറിവുകള്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമെന്ന് ഉസൈര്‍ ഇവരോട് പറഞ്ഞു. ആഡംബര ജീവിതം നല്‍കാമെന്നും ഇയാള്‍ ഷഹ്‌സാദിയ്ക്ക് ഉറപ്പുനല്‍കി. ഇത് വിശ്വസിച്ചാണ് ഇവര്‍ ആഗ്രയിലേക്ക് എത്തിയത്. എന്നാല്‍ അബുദാബിയിലെത്തിച്ച ഷഹ്‌സാദിയെ ഉസൈര്‍ തന്റെ ബന്ധുക്കള്‍ക്ക് കൈമാറി. ഫൈസ്-നദിയ എന്നീ ദമ്പതികള്‍ക്കാണ് ഇയാള്‍ ഷഹ്‌സാദിയെ കൈമാറിയത്. ഇതിനിടെയാണ് ദമ്പതികളുടെ നാല് മാസം പ്രായമുള്ള മകന്‍ മരിച്ചത്.
 
ചികിത്സ കിട്ടാത്തതിനെത്തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്ന് ഷഹ്‌സാദിയും പിതാവും വാദിച്ചു. എന്നാല്‍ തങ്ങളുടെ മകന്റെ മരണത്തിന് ഉത്തരവാദി ഷഹ്‌സാദിയാണെന്ന് ദമ്പതികള്‍ ആരോപിച്ചു.   ഇതോടെയാണ് ഇവര്‍ ഷഹ്‌സാദിയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. പിന്നാലെ കേസ് പരിഗണിച്ച അബുദാബിയിലെ കോടതി ഷഹ്‌സാദിയ്ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.

ഫെബ്രുവരി 16ന് ഷഹ്‌സാദിയുടെ കുടുംബത്തെത്തേടി ദുബായില്‍ നിന്നും ഫോണ്‍ കോളെത്തി. താന്‍ ഇപ്പോള്‍ ഏകാന്ത തടവിലാണെന്നും 24 മണിക്കൂറിനുള്ളില്‍ തന്റെ വധശിക്ഷ നടപ്പാക്കുമെന്ന് ജയിലധികൃതര്‍ പറഞ്ഞുവെന്നും ഷഹ്‌സാദി കുടുംബത്തോട് പറഞ്ഞു. തന്റെ അവസാന ആഗ്രഹമെന്ന നിലയിലാണ് കുടുംബത്തോട് സംസാരിക്കാന്‍ അധികൃതര്‍ അനുവദിച്ചതെന്നും ഷഹ്‌സാദി പറഞ്ഞു. അതേസമയം ഈ ഫോണ്‍കോളിന് പിന്നാലെ മകളുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഷഹ്‌സാദിയുടെ കുടുംബം സര്‍ക്കാരിനേയും രാഷ്ട്രപതിയേയും സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 

 
 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കിനെതുടര്‍ന്ന് കൊലപാതകശ്രമം  (29 minutes ago)

രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി  (50 minutes ago)

കോഴിക്കോട് പെരുവട്ടൂരില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ടു വയസ്സുകാരനടക്കം നാലുപേര്‍ക്ക് കടിയേറ്റു  (1 hour ago)

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (1 hour ago)

ആശവര്‍ക്കര്‍ സമരസമിതി കോര്‍ഡിനേറ്ററുടെ ആരോപണം തള്ളി മന്ത്രി വീണ ജോര്‍ജ്  (1 hour ago)

ദേശീയ സീറോ വേസ്റ്റ് ദിനമായ മാര്‍ച്ച് 30ന് കേരളത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കാന്‍ ശ്രമമെന്ന് എം ബി രാജേഷ്  (1 hour ago)

ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയത്തുടക്കം  (1 hour ago)

കട്ടിപ്പാറയില്‍ ആത്മഹത്യ ചെയ്ത അധ്യാപിക അലീന ബെന്നിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് സഹപ്രവര്‍ത്തകര്‍  (1 hour ago)

സിപിഐ നട്ടെല്ലില്ലാത്ത പാര്‍ട്ടിയാണെന്ന് എല്ലാവര്‍ക്കും ബോധ്യമായതായി കെ സുരേന്ദ്രന്‍  (1 hour ago)

ഗുരുവായൂരില്‍ വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍  (1 hour ago)

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു  (2 hours ago)

കൊള്ളയടിച്ചതും അനധികൃതമായി കൈവശം വച്ചിരിക്കുന്നതുമായ ആയുധങ്ങള്‍ തിരികെ നല്‍കണമെന്ന് ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല  (2 hours ago)

തിരുവനന്തപുരം കല്ലമ്പലത്ത് കോളേജ് ഹോസ്റ്റലില്‍ 13 കാരന് പീഡനം  (2 hours ago)

ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ കൂടി അനുവദിച്ചു  (2 hours ago)

സെക്രട്ടറിയേറ്റില്‍ ഫാന്‍ പൊട്ടിത്തെറിച്ചു; പഴയ നിയമസഭ മന്ദിരത്തിലെ നികുതി വകുപ്പ് ഓഫീസിലാണ് സംഭവം  (3 hours ago)

Malayali Vartha Recommends