Widgets Magazine
29
Jun / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള തീരത്തും, തമിഴ്നാട് തീരത്തും കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത...


സിദ്ധാർത്ഥൻ കൊല്ലപ്പെട്ട കേസിൽ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിക്കരുത്' എന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി മാതാപിതാക്കൾ...


ഇഡി നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍...സിപിഎമ്മിനെ പ്രതിചേർത്ത് പുകമറ സൃഷ്ടിക്കാനാണ് ഇഡിയുയെ ശ്രമം... നീക്കം നിലവിൽ നിയമപരമായി നേരിടുകയാണ്...


മനു തോമസിന് പോലീസ് സംരക്ഷണം നൽകണണമെന്ന് രഹസ്യാന്വേഷണവിഭാഗം...വീടിനും വ്യാപാരസ്ഥാപനങ്ങൾക്കും സംരക്ഷണം നൽകണമെന്നാണ് റിപ്പോർട്ട്...ഫെയ്‌സ്ബുക്കിലൂടെ ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നു...


വീണ്ടും കരുവന്നൂരിൽ ഇ ഡി പിടി മുറുക്കുകയാണ്.. എം എം വർഗീസിന്റെ പേരിലുള്ള സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി... 29. 29 കോടിയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്..

കൊല്ലം കോർപറേഷനിലെ നഗരത്തിരക്കിൽ പച്ചക്കുട നിവർത്തി നിൽക്കുന്ന വാളത്തുംഗൽ കാവ്.. നാഗത്താന്മാരും എണ്ണിയൊലൊടുങ്ങാത്ത കിളികളും വംശനാശ ഭീഷണിയിലായ മൃഗങ്ങളും ഔഷധ സസ്യങ്ങളും, കുളവുമെല്ലാം ചേർന്ന് അപൂർവ്വചാരുത ഒരുക്കുന്ന പച്ചത്തുരുത്ത് .. ഈ അപൂർവ കാഴ്ചയെ കുറിച്ച് അഡ്വ. ദീപി കൃഷണൻ

21 JUNE 2024 06:02 PM IST
മലയാളി വാര്‍ത്ത

More Stories...

സഞ്ചാരികളുടെ മനം കവര്‍ന്ന് തിരികക്കയം വെള്ളച്ചാട്ടം

സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ ഒന്നര ലക്ഷത്തിന്റെ മൊബൈല്‍ഫോണ്‍ വീണ്ടെടുത്ത് നല്‍കി അഗ്‌നിരക്ഷാ സേന

ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 17 ദിവസം നീണ്ടുനിന്ന പുഷ്പ പ്രദര്‍ശനം സമാപിച്ചു...

വീണ്ടും സന്ദര്‍ശകരുടെ ഒഴുക്ക് തുടങ്ങി.... പൊന്മുടിയില്‍ ഇന്ന് മുതല്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കും... കല്ലാര്‍ മീന്‍മുട്ടി വെള്ളച്ചാട്ടവും ഇന്ന് തുറക്കും

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്... ഗവിയിലേക്കുള്ള ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു, ഗവിക്ക് പുറമെ പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കും സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു


കൊല്ലം കോർപറേഷനിൽ അധികമാരും ശ്രദ്ധിക്കപ്പെടാതെ വന്മരങ്ങളും,കാട്ടുവള്ളിപടർപ്പുകളും പച്ചപ്പ് ഒരുക്കി പരിസ്ഥിതിയും,ആരാധനയും സമന്വയിക്കുന്ന കൊല്ലത്തിന്റെ "ഇരിങ്ങോൾക്കാവ്"എന്ന് അറിയപ്പെടുന്ന "വാളത്തുംഗൽ കാവ് " എന്ന അതിമനോഹരമായ വനദുർഗ്ഗാ ക്ഷേത്രത്തെ പരിചയപ്പെടുത്തുകയാണ് അഡ്വ. ദീപി കൃഷണൻ. രണ്ടരനൂറ്റാണ്ടോളം പഴക്കമുള്ള കാവിനെ പറ്റി ചുറ്റുമുള്ളവർക്കു പോലും അധികമൊന്നും അറിയില്ല എന്നതാണ് ഏറെ രസകരം .കൊല്ലം നഗരപരിധിയിൽ, മൂന്നരയേക്കറോളം വലുപ്പത്തിലുള്ള ‘പച്ചത്തുരുത്ത്’ പോലെ കിടക്കുന്ന ഇവിടുത്തെ ഏറ്റവും ആകർഷണീയത ‘ആകാശ യക്ഷി മരം’ എന്ന പേരിൽ ആരാധിക്കപ്പെടുന്ന ഏറ്റവും പഴക്കമുള്ള മരം ആണ് . കാട്ടുവള്ളി പടർപ്പുകൾ നിറഞ്ഞ ശ്രീകോവിലിൽ കുടികൊള്ളുന്നത് വനദുർഗയാണ്. നിത്യപൂജയും ആചാരങ്ങളുമെല്ലാം മുടങ്ങാതെ നടത്തുന്നുണ്ട്

ശാകുന്തളത്തിൽ മുറിവു പറ്റിയ മാൻപേടയ്ക്ക് ‘ഓടലെണ്ണ’ തടവിക്കൊടുക്കുന്നശകുന്തളയെക്കുറിച്ച്ചൊരു പരാമർശമുണ്ട് . ഓടലെണ്ണ ഉൽപാദിപ്പിക്കുന്ന അപൂർവയിനം കറുത്ത ഓടൽമരം ഈ കാവിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത് . ‘

'വനദുർഗ്ഗ' പ്രതിഷ്ഠാ സങ്കൽപ്പത്തിൽ നിലകൊള്ളുന്ന കാവിന്റെ തണലിൽ പക്ഷികളും,ചിത്രശലഭങ്ങളും,ഉരഗങ്ങളും സസ്തനികളും ജൈവവൈവിദ്ധ്യത്തിന്റെ തുരുത്തുകളാവുന്നു. വംശനാശ ഭീഷണിയിലായ മൃഗങ്ങളും വിവിധ തരത്തിലുള്ള മരങ്ങളും,ഔഷധ സസ്യങ്ങളും,കുളവും ,വവ്വാൽക്കൂട്ടങ്ങളും,നാനാജാതി പക്ഷികളും,പുൽച്ചാടികളും ചേർന്ന് ചെറുതല്ലാത്ത ഒരു ആവാസവ്യവസ്ഥ ഇവിടെ ഒരുക്കുന്നുണ്ട്.

കാവിനുള്ളിലെ നടപ്പാതയ്ക്ക്‌ ഇരുവശവും വൻവൃക്ഷങ്ങൾ അതിര് തീർക്കുന്നു. പെയ്ത്തു മഴയുടെ സംഭരണ കേന്ദ്രമായ ഇവിടെ ചെറിയ ചതുപ്പുകൾ പോലുള്ള ജലസംഭരണിയുമുണ്ട്.

 

വിശ്വാസത്തോടൊപ്പം പ്രകൃതി സംരക്ഷണവും,വൃക്ഷവൈവിധ്യവും, ജീവജാലങ്ങളുടെ വൈവിധ്യതയും ഈ കാവിന്റെ ആവാസവ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയിൽ മലബാറിൽ നിന്ന് കുടിയേറിയ കുടുംബമാണ് കാവ് സ്ഥാപിച്ചത് എന്നാണ് ഐതിഹ്യം. ടിപ്പുവിന്റെ പടയോട്ടകാലത്തു സാമൂതിരിയുടെ സാമന്തന്മാരായ ഗ്രാമത്തലവന്മാരിൽ ചിലർ സ്വന്തമായുള്ളതെല്ലാം കെട്ടിപ്പെറുക്കി വീട്ടുകാർക്കും ആശ്രിതർക്കും ഒപ്പം തിരുവിതാംകൂറിലേക്കു തിരിക്കുകയായിരുന്നു. പലായനത്തിനിടെ സ്വയരക്ഷയ്ക്കായി കൊണ്ടു വന്ന വാളുകൾ കൂട്ടിയിട്ടിരുന്ന സ്ഥലം എന്നതിൽ നിന്നാണ് വാളത്തുംഗൽ എന്ന് പേര് വന്നത് എന്നതാണ് ഐതിഹ്യം . വാളേറാംകാവ്, ചേരൂർ കാവ് എന്ന പേരിലെല്ലാം ഈ കാവ് അറിയപ്പെടുന്നുണ്ട്

കുലദേവതയുടെ ചൈതന്യം ഒപ്പം ആവാഹിച്ചു കൊണ്ടുവന്ന അവർ അനുയോജ്യമായ സ്ഥലം കണ്ടെത്തി അവിടെ പ്രതിഷ്ഠ നടത്തുകയായിരുന്നു എന്നാണു പറയുന്നത് . വലിയ ഒരു പ്രദേശം മുഴുവൻ ഇവർ കാടും കാവുമായി കാത്തുരക്ഷിച്ചു പോന്നു. നാടു വിട്ട് ഓടിയെത്തിയ പൂർവികർ അവർക്കൊപ്പം കൊണ്ടുവന്നത് സമ്പത്തും പരദേവതാ ചൈത്യന്യവും മാത്രമായിരുന്നില്ല. അപൂർവമായ ഔഷധച്ചെടികളും വൃക്ഷത്തൈകളും വിത്തുകളും ഒക്കെ ആയിരുന്നു . പുതിയൊരിടത്തേക്ക് പറിച്ചുനടപ്പെട്ടപ്പോൾ പോലും പ്രകൃതിയെ കൂടെക്കൂട്ടാൻ മടിക്കാത്തവർ നട്ടു വളർത്തിയതാണ് ഇന്നും ഇവിടെ തലയുയർത്തി നിൽക്കുന്ന ഈ പച്ചത്തുരുത്ത് . മരങ്ങളെ പൂജിക്കുന്ന കാവിൽ നിന്ന് ഒരു പുൽക്കൊടിപോലും ആരും പിഴുതുമാറ്റാറില്ലത്രേ .

നഗരപരിധിയിൽ ഇരവിപുരത്തിനു സമീപത്തു ഇത്രയുമധികം സ്ഥലത്ത് ജൈവവൈവിധ്യത്തിന്റെ കലവറയായി ഈ പച്ചത്തുരുത്ത് സംരക്ഷിക്കപ്പെടുന്നത് അപൂർവ കാഴ്ചയാണെന്നാണ് അഡ്വ. ദീപി കൃഷണൻ പറയുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിസിഐ 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയം; രാജ്യത്ത് തന്നെ അപൂര്‍വ ശസ്ത്രക്രിയ; 3 കുട്ടികള്‍ കേള്‍വിയുടെ ലോകത്തേക്ക്...  (1 hour ago)

തിരുവനന്തപുരത്ത് നിന്നും മുംബൈയിൽ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി  (1 hour ago)

മൂന്ന് വയസ്സുകാരന് പൊള്ളലേറ്റ സംഭവം; തിളച്ച ചായ ഒഴിച്ചത് മുത്തശ്ശനല്ലെന്ന് പൊലീസ്...  (1 hour ago)

പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം... സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചു....  (1 hour ago)

തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് വിമര്‍ശനം...  (2 hours ago)

കേരള തീരത്തും, തമിഴ്നാട് തീരത്തും കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത...  (2 hours ago)

സിദ്ധാർത്ഥൻ കൊല്ലപ്പെട്ട കേസിൽ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിക്കരുത്' എന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകി മാതാപിതാക്കൾ...  (2 hours ago)

ദീപു സോമന്റെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ; പാറശാല സ്വദേശി സുനിൽ കുമാറിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം കേരളത്തിലും തമിഴ്‌നാട്ടിലും വ്യാപക തിരച്ചിൽ തുടരുന്നു...  (2 hours ago)

ആയുധമിറക്കി മോദി...!  (2 hours ago)

സര്‍വ്വകലാശാലയില്‍ ഒരുമുഴം മുന്നേയെറിഞ്ഞ് ഗവര്‍ണര്‍ സര്‍ക്കാരിനിട്ട് വെടിപൊട്ടിച്ചതോടെ കലിതുള്ളി സിപിഎം.... വീണ്ടും ആരിഫ് ഖാനെതിരെ എസ്എപ്‌ഐയെ ഇറക്കി സമരം കൊഴുപ്പിക്കാന്‍ നീക്കം....  (2 hours ago)

മനു തോമസിന് പോലീസ് സംരക്ഷണം  (2 hours ago)

കൈമലർത്തി പാർട്ടി  (2 hours ago)

ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസും സ‌ഹയാത്രികന്‍ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താന്‍ മാസങ്ങളെടുത്തേക്കുമെന്ന് സൂചന.... പേടകത്തിന്റെ തകരാർ പരിഹരിക്കാൻ ഇനിയും സമയമെടുക്കുമെന്ന് നാസ അറിയിച്ചതിന് പിന്നാ  (2 hours ago)

ബഹ്റൈൻ - കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകും; ഉച്ചകഴിഞ്ഞ് 1.40ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്  (3 hours ago)

ബൈഡനും ട്രംപും പൊരിഞ്ഞയടി...!  (3 hours ago)

Malayali Vartha Recommends